സമാധാന ചര്‍ച്ച: 200 താലിബാന് തടവുകാരെ അഫ്ഗാനിസ്താന് മോചിപ്പിച്ചു
തടവുകാരുടെ മോചനം പുനരാരംഭിച്ചതിനെ മുന്‍ അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായി പ്രശംസിച്ചു. അഫ്ഗാനിസ്ഥാന്റെ സമാധാനത്തിലേക്കുള്ള ക്രിയാത്മക നടപടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
കാബൂള്‍: സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി രണ്ടു ദിവസം കൊണ്ട് 200 തടവുകാരെ അഫ്ഗാന് അധികൃതര്‍ മോചിപ്പിച്ചതായി താലിബാന് വക്താവ് എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇതിനു പകരമായി താലിബാന് നാല് അഫ്ഗാന് കമാന്‍ഡോകളെ വിട്ടയച്ചു. രാജ്യത്ത് 19 വര്‍ഷമായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് മുമ്പുള്ള ഒരു വ്യവസ്ഥയാണ് താലിബാന് തടവുകാരുടെ മോചനം.
''ഡസന്‍ കണക്കിന് തടവുകാരെ'' തിങ്കളാഴ്ച വിട്ടയച്ചതായി പേരു വെളിപ്പെടുത്താത്ത മുതിര്‍ന്ന അഫ്ഗാന് ഉദ്യോഗസ്ഥന് പറഞ്ഞു. ശേഷിക്കുന്ന തടവുകാര്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മോചിതരാവും. ഇതിനു ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ ഖത്തറില്‍ സമാധാന ചര്‍ച്ചകള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
തടവുകാരുടെ മോചനം പുനരാരംഭിച്ചതിനെ മുന്‍ അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായി പ്രശംസിച്ചു. അഫ്ഗാനിസ്ഥാന്റെ സമാധാനത്തിലേക്കുള്ള ക്രിയാത്മക നടപടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയില്‍ യുഎസും താലിബാനും ഉണ്ടാക്കിയ സമാധാന കരാറിന്റെ ഭാഗമായി 5,000 താലിബാന് തടവുകാരെ വിട്ടയച്ചിരുന്നു.
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT