ഔഷധ സംസ്കാരം സംബന്ധിച്ച് പുതിയ തലമുറയ്ക്ക് അവബോധം ഉണ്ടാകണം: മന്ത്രി കെ രാജന്
തൃശൂര്‍: ഔഷധ സംസ്കാരം സംബന്ധിച്ച് പുതിയ തലമുറയ്ക്ക് അവബോധം ഉണ്ടാക്കുക എന്നത് പ്രധാനമാണെന്ന് റവന്യൂമന്ത്രി കെ രാജന്. ലളിതകലാ അക്കാദമിയില്‍ ഔഷധിയുടെ നേതൃത്വത്തില്‍ ഒരുക്കിയ ഔഷധപൂക്കളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഔഷധി ഒരു സംസ്കാരത്തെ കൂടിയാണ് അടയാളപ്പെടുത്തുന്നത്. ഭാരതീയ ചികിത്സാ രീതികള്‍ സംബന്ധിച്ച് പുതിയ തലമുറയ്ക്ക് ധാരണ ഉണ്ടാക്കാന്‍ ഇത്തരം ഇടപെടലുകളിലൂടെ സാധിക്കും. കൂടുതല്‍ ജനകീയമായി ഔഷധിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നത് അഭിനന്ദനീയമാണെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ ഭീഷണിയില്‍ മുങ്ങിപോയ രണ്ടര വര്‍ഷത്തിന് ശേഷം മനുഷ്യര്‍ക്ക് മുഖാമുഖം കാണാന്‍ കഴിയുന്ന ഒരു ഓണമാണ് ഇത്തവണത്തേത്. പ്രതിരോധ ശക്തിയുടെ പ്രാധാന്യം മനുഷ്യര്‍ തിരിച്ചറിഞ്ഞ വര്‍ഷങ്ങള്‍ കൂടിയായിരുന്നു ആ സമയം. പ്രതിരോധശക്തി ഏറ്റവും കൂടുതല്‍ പ്രധാനം ചെയ്യുന്ന ആയുര്‍വേദ മരുന്നുകള്‍ ഉപയോഗപ്പെടുത്തി പ്രതിരോധ ശക്തിയുള്ള തലമുറയെ വളര്‍ത്തിയെടുക്കുന്നതില്‍ ഔഷധിക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. സാധാരണ മരുന്നു കമ്പനികളെ സംബന്ധിച്ച് വില്പനയാണ് പ്രധാനം. പക്ഷെ ഔഷധി ലാഭം മാത്രം നോക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമല്ല. പൂവിളികളുടെ, കര്‍ഷക ജീവിതത്തിന്റെ, സമത്വ സുന്ദര കാലത്തിന്റെ പ്രതീകമായ ഓണത്തിന്റെ സംസ്കാരത്തെ കൂടി ഔഷധി പ്രതിനിധാനം ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ഈ ഓണാഘോഷത്തിനിടെ
താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മനോഹരമായ പൂക്കളം ഔഷധിയുടെതാണെന്നും മന്ത്രി പറഞ്ഞു.
സെപ്റ്റംബര്‍ 6 വരെ നീളുന്ന ഔഷധിയുടെ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം പറ നിറച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര് ബിന്ദു നിര്‍വഹിച്ചു. ഔഷധിയുടെ സന്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള ഓണാഘോഷം പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. ആയുര്‍വേദത്തിന്റെ സാധ്യത പ്രദര്‍ശിപ്പിച്ചിട്ടുള്ള ഔഷധിമാന് ഇന്സ്റ്റലേഷന് ഭാരതീയ ചികിത്സാ രീതികള്‍ സംബന്ധിച്ച് കൂടുതല്‍ അവബോധം ഉണ്ടാക്കാന്‍ സഹായിക്കും. വിപുലമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ ഔഷധിക്ക് സാധിക്കട്ടെ എന്നും മന്ത്രി ആശംസിച്ചു. വിഭാഗീയതയെല്ലാം മറന്ന് ഒറ്റക്കെട്ടായി ഏക മനസോടെയാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. ചേരിതിരിവ് മാറ്റിവെച്ച് സമത്വ സുന്ദരമായ മാതൃകാ സമൂഹം കെട്ടിപ്പെടുക്കുക എന്നതാണ് ഓണം മുന്നോട്ടു വെയ്ക്കുന്ന ഐതിഹ്യം. ഓണത്തിന്റെ സന്ദേശത്തിന് കൂടുതല്‍ മാറ്റേകുകയാണ് ഔഷധിയുടെ ഓണാഘോഷമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഔഷധ പൂക്കളവും ഔഷധി ഉല്പന്നങ്ങള് കൊണ്ടുള്ള ഇന്‍സ്റ്റലേഷനും ഒരുക്കിയാണ് ഔഷധി ഇത്തവണത്തെ ഓണാഘോഷങ്ങള്‍ക്ക് നിറച്ചാര്‍ത്ത് പകര്‍ന്നത്. ഔഷധി ഉല്പാദിപ്പിക്കുന്ന മരുന്നുകള്‍ക്കായി ഉപയോഗപ്പെടുത്തുന്ന ഇലകള്‍, പൂവുകള്‍, മൊട്ടുകള്‍ എന്നിവ കൊണ്ടുള്ള ഔഷധപ്പൂക്കളമാണ് ലളിതകലാ അക്കാദമിയില്‍ ഒരുക്കിയത്. ഔഷധിയുടെ വിവിധ മരുന്നുകളുടെ ലേബലുകള്‍ സമന്വയിപ്പിച്ച് നിര്‍മ്മിച്ച 'ദി ഔഷധിമാന്' എന്ന ഇന്‍സ്റ്റലേഷനും ശ്രദ്ധേയമായി.
'ഒന്നാകാന്‍ ഓണം; ഒന്നാമതാകാന്‍ ഔഷധി' എന്ന ടാഗ് ലൈന്‍ അന്വര്‍ത്ഥമാക്കുന്ന പൂക്കളവും ഇന്‍സ്റ്റലേഷനും ഔഷധിയുടെ പാരമ്പര്യത്തിന്റെയും വിശ്വസ്തതയുടെയും പ്രതിഫലനമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഔഷധി ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ് പറഞ്ഞു. ഓണാഘോഷങ്ങളുടെ ഭാഗമായി കുട്ടനല്ലൂരിലെ ഔഷധി ആസ്ഥാനത്ത് സെപ്റ്റംബര്‍ 6ന് പഞ്ചഗവ്യം ഉപയോഗിച്ച് മരയോണം സംഘടിപ്പിക്കുന്നതായും ചെയര്‍പേഴ്സണ്‍ അറിയിച്ചു.
ലളിതകലാ അക്കാദമിയില്‍ ഔഷധപൂക്കളത്തിന്റെയും ഇന്‍സ്റ്റലേഷന്റെയും പ്രദര്‍ശനവും ഒരുക്കിയിരുന്നു. കോര്പ്പറേഷന് കൗണ്‍സിലര്‍ ശ്യാമള വേണുഗോപാല്‍, മാനേജിംഗ് ഡയറക്ടര്‍ ഡോ.ഹൃദിക്, കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ ചടങ്ങിന്റെ ഭാഗമായി.
RELATED STORIES
'400 സ്ത്രീകളെ ബലാല്‍സംഗം ചെയ്തയാള്‍ക്ക് വോട്ട് ചെയ്യാനാണ് പറയുന്നത്'; ...
2 May 2024 2:13 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMT'ബിജെപിക്ക് വോട്ട്'; അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരേ തൃണമൂലും മമതയും
2 May 2024 11:40 AM GMTപോലിസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊലപ്പെടുത്തി ലഹരി സംഘം
2 May 2024 11:39 AM GMTവടകരയിലെ വർഗീയ ധ്രുവീകരണം കലക്ടർ ഇടപെടണം: എസ്ഡിപിഐ
2 May 2024 11:38 AM GMTനോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്|thejasnews
2 May 2024 11:27 AM GMT