Latest News

നിതീഷ് കുമാര്‍ മുഖ്യമന്ത്രി, തേജസ്വി യാദവ് ഉപമുഖ്യമന്ത്രി; ബീഹാറില്‍ പുതിയ സര്‍ക്കാര്‍

നിതീഷ് കുമാര്‍ മുഖ്യമന്ത്രി, തേജസ്വി യാദവ് ഉപമുഖ്യമന്ത്രി; ബീഹാറില്‍ പുതിയ സര്‍ക്കാര്‍
X

പട്‌ന: ജെഡി(യു) നേതാവ് നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. ആര്‍ജെഡി നേതാവ് തേജസ്വി യാദവാണ് ഉപമുഖ്യമന്ത്രി. അദ്ദേഹവും സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ കഴിഞ്ഞ ദിവസം തുടങ്ങിയ രാഷ്ട്രീയപ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായി.

രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ നടന്നത്.

2017ലാണ് തേജസ്വി യാദവിനെതിരേ അഴിമതി ആരോപണം ഉന്നയിച്ച് നിതീഷ് ബിജെപിയുമായി കൈകോര്‍ത്തത്. അന്നും തേജസ്വി യാദവ് നിതീഷിന്റെ ഉപമുഖ്യമന്ത്രിയായിരുന്നു. 2015ലാണ് അഞ്ചാം തവണ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്.

2020ല്‍ ജെഡി(യു)-ബിജെപി സഖ്യം സീറ്റുകള്‍ തൂത്ത് വാരി. തുടര്‍ന്ന് അദ്ദേഹം ഏഴാം തവണ മുഖ്യമന്ത്രി സ്ഥാനത്തെത്തി.

ബിജെപിയുമായി സഖ്യം പിരിഞ്ഞ ശേഷം ഇന്നലെയാണ് നിതീഷ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്.

ആര്‍ജെഡിയുമായി സഖ്യം രൂപീകരിച്ചാണ് നിതീഷിന്റെ ഇത്തവണത്തെ സ്ഥാനാരോഹണം. ഇത് എട്ടാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയാവുന്നത്.

ബിജെപിയുമായുള്ള ഭിന്നത മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം ഇന്നലെ രാജിവയ്ക്കുകയായിരുന്നു.

നിതീഷിന് ഏഴ് പാര്‍ട്ടികളുടെ പിന്തുണയാണ് ഉള്ളത്. എല്ലാം കൂടി 164 എംഎല്‍എമാരുടെ പിന്തുണ ലഭിക്കും.

പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനൊപ്പമാണ് നിതീഷ് കഴിഞ്ഞ ദിവസം രാജിവയ്ക്കാന്‍ ഗവര്‍ണറെ കണ്ടത്. 234 അംഗ നിയമസഭയില്‍ ജെഡിയുവും ആര്‍ജെഡിയും ചേര്‍ന്നാല്‍ ഭൂരിപക്ഷമാകും. ജെഡി(യു) 45, ആര്‍ജെഡി 79 എന്നിങ്ങനെയാണ് സീറ്റ് നില. ജിതന്‍ മന്‍ജിയുടെ എച്ച്എഎമ്മിന്റെയും പിന്തുണ നിതീഷിനുണ്ട്. ബിജെപിക്ക് ആകെ 77 എംഎല്‍എമാരാണ് ഉള്ളത്. 2020 മുതലുള്ള ബിജെപിയുമായുള്ള സഖ്യം തങ്ങള്‍ക്കു ഗുണം ചെയ്തില്ലെന്നാണ് ജെഡി(യു) കരുതുന്നത്.

Next Story

RELATED STORIES

Share it