നിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച് മാതാവ് പ്രേമകുമാരി
യെമന്‍: വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച് മാതാവ് പ്രേമകുമാരി. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രേമകുമാരി മകളെ കാണുന്നത്. കാണാന്‍ സാധിക്കുമെന്ന് കരുതിയില്ലെന്നും മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞുവെന്നും പ്രേമകുമാരി. മകളെ കാണാന്‍ എല്ലാ സൗകര്യവുമൊരുക്കിത്തന്ന ജയില്‍ അധികൃതര്‍ക്ക് പ്രേമകുമാരി നന്ദിയും അറിയിച്ചു.
12 വര്‍ഷത്തിന് ശേഷം വികാരനിര്‍ഭരമായ കൂടിക്കാഴ്ച്ചയാണ് യെമനിലെ സനയിലെ ജയിലില്‍ നടന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നിമിഷയുടെ മാതാവ് പ്രേമകുമാരിയും ഒപ്പമുള്ള സാമുവേല്‍ ജെറോമും ഇന്ത്യന്‍ എംബസി അധികൃതരും ജയിലില്‍ എത്തിയത്. നിമിഷയെ കാണാന്‍ മാതാവിന് മാത്രമാണ് അനുവാദം നല്‍കിയത്. ജയിലില്‍ ഫോണ്‍ അനുവദിച്ചിരുന്നില്ല.
പ്രത്യേക മുറിയിലാണ് പ്രേമകുമാരിക്ക് നിമിഷപ്രിയയെ കാണാന്‍ ജയില്‍ അധികൃതര്‍ സൌകര്യം ഒരുക്കിയത്. ഒരു മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചക്ക് ജയില്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നു. നിമിഷക്കൊപ്പമാണ് പ്രേമകുമാരി ഉച്ചഭക്ഷണം കഴിച്ചത്. കൂടിക്കാഴ്ച അതിവൈകാരികമായിരുന്നുവെന്ന് ഇവര്‍ക്കൊപ്പം ഉള്ള സാമുവല്‍ ജെറോം പറഞ്ഞു.
ഇനി മോചനം സംബന്ധിച്ചു്ള്ള ചര്‍ച്ചകള്‍ ഊര്‍ജ്ജിതമാക്കാനാണ് ശ്രമം. ഉടന്‍ തന്നെ കൊല്ലപ്പെട്ട യമന്‍ പൗരന് കുടുംബവുമായും ഗോത്രവര്‍ഗ നേതാക്കളും കൂടിക്കാഴ്ച്ചയ്ക്കാണ് ശ്രമം. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്കിയാല് പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും. യെമന്‍ പൗരന് തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT