Latest News

പതിനഞ്ചാം കേരളനിയമസഭയുടെ പതിനാലാമത് സമ്മേളനത്തിന് ഇന്ന് തുടക്കം

പതിനഞ്ചാം കേരളനിയമസഭയുടെ പതിനാലാമത് സമ്മേളനത്തിന് ഇന്ന് തുടക്കം
X

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാമതു സമ്മേളനം ഇന്ന് (2025 സെപ്റ്റംബർ 15 ന് ) ആരംഭിക്കുകയാണ്. ഇന്ന് മുതൽ ഒക്ടോബർ 10 വരെയുള്ള തീയതികളി മൂന്ന് ഘട്ടങ്ങളിലായി 12 ദിവസം സഭ ചേരുന്നതാണ്.ആദ്യ ദിവസം സമീപ നാളുകളിൽ നമ്മെ വിട്ടുപിരിഞ്ഞ മുൻ മുഖ്യമന്ത്രിയും സമുന്നത നേതാവുമായിരുന്ന വി. എസ്. അച്ചുതാനന്ദൻ, മുൻ സ്പീക്കർ പി.പി. തങ്കച്ചൻ, പീരുമേട് നിയോജകമണ്ഡലത്തിൽ നിന്നുള്ള നിലവിലുള്ള നിയമസഭാംഗം വാഴൂർ സോമൻ എന്നിവരുടെ നിര്യാണം സംബന്ധിച്ച റഫറൻസ് നടത്തി സഭ അന്നത്തേയ്ക്കു പിരിയുന്നതാണ്.പ്രധാനമായും നിയമനിര്‍മ്മാണത്തിനായി ചേരുന്ന ഈ സമ്മേളനത്തിലെ ബാക്കി 11 ദിവസങ്ങളിൽ 9 ദിവസങ്ങൾ ഔദ്യോഗിക കാര്യങ്ങൾക്കും രണ്ടു ദിവസങ്ങൾ അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനുമായി വിനിയോഗിക്കുന്നതാണന്ന് സ്പീക്കർ എ.എൻ ഷംസീർ അറിയിച്ചു.

പോലീസ് സ്റ്റേഷൻ മർദ്ദനം, ഡോ ഹാരിസ് ചിറക്കൽ വിഷയം, രാഹുൽ മാങ്കൂട്ടവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ, ഗവർണർ വിദ്യാഭ്യാസ വകുപ്പ് ഭിന്നതകൾ ഉൾപ്പെടെ സഭയിൽ പ്രതിപക്ഷത്തിനും, ഭരണപക്ഷത്തിന്നും ഉന്നയിക്കാൻ നിരവധി വിഷയങ്ങൾ ഉണ്ട്. തീരുമാനമായ നാല് ബില്ലുകൾ കൂടാതെ 13 ബില്ലുകൾ കൂടി സഭയുടെ പരിഗണനക്ക് വരുമെന്നും സ്പീീക്കർ പറഞ്ഞു.

പരിഗണനക്ക് വരുന്ന ബില്ലുകൾ 1. 2024-ലെ കേരള പൊതുവില്പന നികുതി (ഭേദഗതി) ബില്‍'

2025-ലെ കേരള സംഘങ്ങള്‍ രജിസ്ട്രേഷന്‍ ബില്‍

3. 2025-ലെ കേരള ഗുരുവായൂര്‍ ദേവസ്വം (ഭേദഗതി) ബില്‍

4. 2025-ലെ കേരള കയര്‍ തൊഴിലാളി ക്ഷേമ സെസ്സ് (ഭേദഗതി) ബില്‍

കൂടാതെ, 11.07.2024 ന് സഭയില്‍ അവതരിപ്പിച്ചതിനു ശേഷം സെലക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് അയച്ചിരുന്ന 2023-ലെ കേരള പൊതുരേഖ ബില്‍ ഈ സമ്മേളനത്തില്‍ സഭ പരിഗണിക്കുന്നതാണ്.

2025-ലെ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (സര്‍വ്വകലാശാലകളുടെ കീഴിലുള്ള സര്‍വ്വീസുകളെ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍) ഭേദഗതി ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലും ഈ സമ്മേളനത്തില്‍ പാസ്സാക്കേണ്ടതുണ്ട്.

സഭയുടെ പരിഗണനയ്ക്കു വരുന്ന എല്ലാ ബില്ലുകളേയും സംബന്ധിക്കുന്ന വിശദമായ സമയക്രമവും മറ്റ് ഗവണ്മെന്റ് കാര്യങ്ങളുടെ ക്രമീകരണവും സംബന്ധിച്ച് 15.09.2025-ന് ചേരുന്ന കാര്യോപദേശക സമിതി ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുന്നതാണ്.

ഒക്ടോബര്‍ ആറിന് 2025-26 സാമ്പത്തികവര്‍ഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യര്‍ത്ഥനകള്‍ സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും നടക്കുന്നതാണ്. ഒക്ടോബര്‍ ഏഴിന് ആയതിന്റെ ധനവിനിയോഗബില്‍ പരിഗണിക്കുന്നതാണ്.

നടപടികള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ പത്തിന് സഭ പിരിയുന്നതാണ്.

Next Story

RELATED STORIES

Share it