മൂന്ന് മാസത്തിനിടെ കുവൈത്തില്‍ നിന്നും മടങ്ങിയത് 83,000 പേര്
കുവൈത്ത് സിറ്റി: കഴിഞ്ഞ മൂന്ന് മാസത്തിനിടെ കുവൈത്തില്‍ നിന്ന് 83000 പേര് താമസരേഖ റദ്ദ് ചെയ്ത് നാട്ടിലേക്ക് സ്വദേശങ്ങളിലേക്ക് മടങ്ങിയതായി റിപ്പോര്‍ട്ട്. 2020 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലാണു ഇതെന്ന് മാനവ ശേഷി സമിതി പുറത്തു വിട്ട സ്ഥിതി വിവര കണക്കില്‍ വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ മേഖലയിലെ വിദേശി ജീവനക്കാരുടെ എണ്ണത്തിലും ഈ കാലയളവില്‍ കുറവുണ്ടായി. വിവിധ സര്‍ക്കാര്‍ പദ്ധതികളിലെ 2144 തൊഴിലാളികളുടെയും താമസരേഖ ഈ കാലയളവില്‍ റദ്ദ് ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങളിലാണു സര്‍ക്കാര്‍ മേഖലയില്‍ ഏറ്റവും അധികം വിദേശി ജീവനക്കാര്‍ ജോലി ചെയ്യുന്നത്. അര്‍ദ്ധ സര്‍ക്കാര്‍ മേഖലയില്‍ കുവൈത്ത് എയര്‍ വെയ്സ്,കുവൈത്ത് ഫ്ലൊര്‍ മില്‍, പൊതു ഗതാഗതം എന്നിവിടങ്ങളിലാണു. വിദേശികളായ സര്‍ക്കാര്‍ ജീവനക്കാരില്‍ 65 ശതമാനവും ആരോഗ്യ പ്രവര്‍ത്തകരും, അധ്യാപകരുമാണ്. ഗാര്‍ഹിക മേഖലയിലും ഈ കാലയളവില്‍ 7385 തൊഴിലാളികള്‍ താമസരേഖ അവസാനിപ്പിച്ചു രാജ്യം വിട്ടതായും സ്ഥിതി വിവര കണക്കില്‍ സൂചിപ്പിക്കുന്നു.
RELATED STORIES
കെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT