മുല്ലപ്പെരിയാര്‍ ഡാം തുറക്കല്‍: മുന്നൊരുക്കം പൂര്‍ത്തിയായി; ആശങ്ക വേണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിന്
ഏകദേശം 23 കിലോമീറ്ററോളം ഇടുക്കി അണക്കെട്ടിലേക്ക് ജലം ഒഴുകിയെത്തുമ്പോള്‍ മാറ്റിപാര്‍പ്പിക്കേണ്ട കുടുംബങ്ങള്‍ക്കായി 20 ലധികം കാംപുകള്‍ സജ്ജമാണ്. പ്രായം കൂടിയവര്‍, രോഗാതുരരായിട്ടുള്ളവര് എന്നിവര്‍ക്കുവേണ്ടി പ്രത്യേക കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം തുറന്നുവിടുന്ന സാഹചര്യം നേരിടാന്‍ കേരളം സജ്ജമായെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്. രണ്ട് ഡെപ്യൂട്ടി കലക്ടര്‍മാര്‍, ഇടുക്കി ആര്‍ഡിഒ എന്നിവരെ മേഖലയില്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. തഹസില്‍ദാറും വില്ലേജ് ഓഫിസറും അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരും പോലിസ്, ഫയര്‍ഫോഴ്സ്, എന്ഡിഐആര്എഫ് സംഘങ്ങളും പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാണെന്നും മന്ത്രി അറിയിച്ചു.
ജനങ്ങളെ ബാധിക്കുന്ന യാതൊരു സാഹചര്യവുമില്ല. ഡാമില്‍ നിന്ന് ജലം ഒഴുക്കിവിടേണ്ട സാഹചര്യമുണ്ടായാല്‍ പെരിയാര്‍ തീരത്തുള്ള ജനങ്ങള്‍ക്ക് നല്‍കേണ്ട എല്ലാ സുരക്ഷാ ക്രമീകരണവും ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. എത്ര കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവരും, ആര്‍ക്കെല്ലാമാണ് ചുമതല എന്നിവ സംബന്ധിച്ച് ഇന്നലെ നടന്ന യോഗത്തില്‍ റവന്യൂ വകുപ്പിന് കര്‍ശന നിര്‍ദ്ദേശങ്ങളാണ് റവന്യൂ മന്ത്രി നല്‍കിയിരിക്കുന്നത്. ഒഴിപ്പിക്കേണ്ട കുടുംബങ്ങളുടെ കണക്ക് എടുത്തിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ അങ്ങനെ മാറേണ്ടതില്ലെങ്കിലും അവര്‍ ഒഴുക്കിവിടുന്ന ജലത്തിന്റെ അളവും ഉയരുന്ന ജലനിരപ്പും അനുസരിച്ച് ഒഴിപ്പിക്കേണ്ട എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
ഏകദേശം 23 കിലോമീറ്ററോളം ഇടുക്കി അണക്കെട്ടിലേക്ക് ജലം ഒഴുകിയെത്തുമ്പോള്‍ മാറ്റിപാര്‍പ്പിക്കേണ്ട കുടുംബങ്ങള്‍ക്കായി 20 ലധികം കാംപുകള്‍ സജ്ജമാണ്. പ്രായം കൂടിയവര്‍, രോഗാതുരരായിട്ടുള്ളവര് എന്നിവര്‍ക്കുവേണ്ടി പ്രത്യേക കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡമനുസരിച്ച് ആളുകളെ പാര്‍പ്പിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാറ്റി പാര്‍പ്പിക്കലിന് ആവശ്യമായ വാഹന സൗകര്യവും ജെസിബി അടക്കമുള്ള സാമഗ്രികളും തയ്യാറാണ്. അവസാനഘട്ട യോഗത്തിനായി റവന്യൂ, ജലവകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും മുല്ലപ്പെരിയാറില്‍ എത്തിച്ചേരുമെന്നും മന്ത്രി അറിയിച്ചു.
ജലനിരപ്പ് 138 അടിയാക്കണമെന്ന തമിഴ്നാടിന്റെ ആവശ്യത്തെ കേരളം മേല്‍നോട്ട സമിതിക്ക് മുന്നില്‍ എതിര്‍ത്തു. തമിഴ്നാടിന്റെ റൂള്‍ കര്‍വ് അംഗീകരിക്കാനാകില്ലെന്നും 137 അടിയില്‍ ജലനിരപ്പ് ക്രമീകരിക്കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം. ഈ സാഹചര്യത്തില്‍ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ മേല്‍നോട്ട സമിതിയുടെ തീരുമാനം പറയുമ്പോള്‍ കേരളത്തിന്റെ ആശങ്ക കോടതിയുടെ നിര്‍ദേശ പ്രകാരം രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.
മന്ത്രി റോഷി അഗസ്റ്റിന് ഇടുക്കിയിലേക്ക് തിരിച്ചു.
RELATED STORIES
കാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTറിക്രൂട്ടിങ് ലൈസന്‍സ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച...
18 April 2024 9:57 AM GMTകാസര്‍കോട്ട് മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധനയ്ക്ക്...
18 April 2024 9:30 AM GMTമകളുടെ അപകടമരണം: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഒ എം എ സലാമിന്...
18 April 2024 9:05 AM GMT