Latest News

ശാസ്താംകോട്ടയില്‍ ഡ്യൂട്ടി ഡോക്ടര്‍ക്ക് മര്‍ദ്ദനം: കര്‍ശന നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്

കയ്യേറ്റത്തില്‍ പ്രതിഷേധിച്ച് കെജിഎംഒഎ ആഭിമുഖ്യത്തില്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഒപി ഡ്യൂട്ടി ബഹിഷ്‌കരിച്ചു

ശാസ്താംകോട്ടയില്‍ ഡ്യൂട്ടി ഡോക്ടര്‍ക്ക് മര്‍ദ്ദനം: കര്‍ശന നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്
X

തിരുവനന്തപുരം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ മര്‍ദിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇത്തരം സംഭവങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന ഇത്തരം സംഭവങ്ങള്‍ അവസാനിപ്പിക്കേണ്ടതാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ഡോക്ടറെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചെന്നും മന്ത്രി അറിയിച്ചു.

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികറണം. ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പരാതി. മരണം ഉറപ്പാക്കാന്‍ ഡോക്ടര്‍ ആശുപത്രിക്ക് പുറത്തേക്ക് എത്താത്തതിന്റെ പേരിലുള്ള തര്‍ക്കാണ് കയ്യേറ്റത്തില്‍ കലാശിച്ചതെന്നാണ് വിവരം. തുടര്‍ച്ചയായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണമുണ്ടാകുന്ന സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. പരിക്കേറ്റ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഗണേശ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം, ആരോപണം നിഷേധിക്കുകയാണ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍. ഡോക്ടര്‍ തങ്ങളെ കയ്യേറ്റം ചെയ്‌തെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണം.

അതിനിടെ കയ്യേറ്റത്തില്‍ പ്രതിഷേധിച്ച് കെജിഎംഒഎ ആഭിമുഖ്യത്തില്‍ താലൂക്ക് ആശുപത്രിയിലെ ഒപി ഡ്യൂട്ടി ഡോക്ടര്‍മാര്‍ ബഹിഷ്‌കരിച്ചു.

Next Story

RELATED STORIES

Share it