Latest News

സിപിഎം സമ്മേളനത്തോടനുബന്ധിച്ച് 500 പേരുടെ മെഗാ തിരുവാതിര; കേസെടുക്കണമെന്ന് കോണ്‍ഗ്രസ്

പാറശാലയില്‍ 14 ന് തുടങ്ങുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് മെഗാ തിരുവാതിര നടത്തിയത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.

സിപിഎം സമ്മേളനത്തോടനുബന്ധിച്ച് 500 പേരുടെ മെഗാ തിരുവാതിര; കേസെടുക്കണമെന്ന് കോണ്‍ഗ്രസ്
X

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിരക്കെതിരെ വിമര്‍ശനം. പൊളിറ്റ് ബ്യൂറോ അംഗ എംഎ ബേബിയുടെ സാന്നിധ്യത്തിലാണ് 502 പേര്‍ പങ്കെടുത്ത മെഗാ തിരുവാതിര നടന്നത്. പാറശാലയില്‍ 14 ന് തുടങ്ങുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് മെഗാ തിരുവാതിര നടത്തിയത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ചെറുവാരക്കോണം സിഎസ്‌ഐ സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു തിരുവാതിര. പരിപാടി കാണാന്‍ വന്‍ ജനാവലി എത്തി.

കൊവിഡ് നിയ്ന്തരണങ്ങള്‍ ലംഘിച്ച സിപിഎമ്മിനെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഡോ. എസ്എസ് ലാല്‍ അഭിപ്രായപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനമാണ് ഉയരുന്നത്.

പൊതുപരിപാടിയില്‍ 150 പേരില്‍ കൂടരുതെന്ന നിയന്ത്രണം നിലനില്‍ക്കെയാണ് 502 പേര്‍ തിരുവാതിക്കളിയുടെ ഭാഗമായത്. എംഎ ബേബി, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സികെ ഹരീന്ദ്രന്‍ എംഎല്‍എ തുടങ്ങിയ നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു പരിപാടി. പാര്‍ട്ടി ചരിത്രവും സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളുമായിരുന്നു തിരുവാതിരക്കളിപ്പാട്ടിന്റെ പ്രമേയം.

ഇന്നലെയാണ് സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഗണ്യമായി കൂടുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് മുന്നറിയിപ്പ് നല്‍കിയത്. സാഹചര്യം പരിഗണിച്ച് കൃത്യമായ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. അനാവശ്യയാത്രകള്‍ ഒഴിവാക്കുക, ആള്‍ക്കൂട്ടം ഒഴിവാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയത് ഉള്‍പ്പെടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും വീണാ ജോര്‍ജ്ജ് അറിയിച്ചിരുന്നു.


Next Story

RELATED STORIES

Share it