Latest News

ലോണ്‍ നല്‍കാത്ത ബാങ്കിന് തീയിട്ട് യുവാവ്;സംഭവത്തില്‍ ബാങ്ക് ജീവനക്കാര്‍ക്കും പങ്കുണ്ടെന്ന് ആരോപണം

ബാങ്ക് രേഖകള്‍ നശിപ്പിക്കാന്‍ ബാങ്ക് ജീവനക്കാരുടെ അറിവോടെയാണ് തീയിട്ടതെന്നാണ് നാട്ടുകാരുടെ ആരോപണം

ലോണ്‍ നല്‍കാത്ത ബാങ്കിന് തീയിട്ട് യുവാവ്;സംഭവത്തില്‍ ബാങ്ക് ജീവനക്കാര്‍ക്കും പങ്കുണ്ടെന്ന് ആരോപണം
X
ബാംഗ്ലൂര്‍: വായ്പ ലഭിക്കാനുള്ള അപേക്ഷ തള്ളിയതിന് പിന്നാലെ യുവാവ് ബാങ്കിന് തീയിട്ടു.വസീം അക്രം മുല്ല എന്ന 33 കാരനാണ് ബാങ്കിന് തീ ഇട്ടത്.16 ലക്ഷത്തോളം രൂപയുടെ നഷ്ടം ബാങ്കിന് ഉണ്ടായതായാണ് കണക്ക് കൂട്ടല്‍.തീയിട്ട ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു.ബാങ്ക് രേഖകള്‍ നശിപ്പിക്കാന്‍ ബാങ്ക് ജീവനക്കാരുടെ അറിവോടെയാണ് തീയിട്ടതെന്നാണ് നാട്ടുകാരുടെ ആരോപണം.

കര്‍ണാടകയിലെ ഹവേരി ജില്ലയിലാണ് സംഭവം. സിബില്‍ സ്‌കോര്‍ കുറവായതിനാലാണ് വസീമിന്റെ വായ്പ അപേക്ഷ തള്ളിയതെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.എന്നാല്‍ വായ്പ ലഭിക്കില്ലെന്ന് അറിഞ്ഞ വസീം പുലര്‍ച്ചെ രണ്ടുമണിയോടെ ഒരു കാന്‍ പെട്രോളുമായി എത്തി ബാങ്കിന്റെ ഒന്നാം നിലയുടെ ജനല്‍ തകര്‍ത്ത് പെട്രോള്‍ ഉള്ളിലേക്ക് ഒഴിച്ച് തീ ഇടുകയായിരുന്നു.

കമ്പ്യൂട്ടറുകള്‍, സ്‌കാനര്‍, സിസിടിവി സിസ്റ്റം, ഫാനുകള്‍, നോട്ടെണ്ണല്‍ യന്ത്രം, രേഖകള്‍ എന്നിവയെല്ലാം കത്തി നശിച്ചു. ബാങ്കിലെ ഫര്‍ണിച്ചറുകളും ക്യാഷ് കൗണ്ടറും കത്തിയവയില്‍ ഉള്‍പ്പെടുന്നു.അഗ്‌നിശമന സേനയ എത്തിയാണ് തീ അണച്ചത്.

അതേ സമയം സംഭവത്തില്‍ ബാങ്ക് ജീവനക്കാര്‍ക്കും പങ്കുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ചില ബാങ്ക് രേഖകള്‍ നശിപ്പിക്കാനാണ് തീവച്ചത് എന്നാണ് നാട്ടുകാരുടെ ആരോപണം. താനാണ് തീയിട്ടത് എന്ന് വസീം സമ്മതിച്ചെങ്കിലും നാട്ടുകാര്‍ ഇത് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല. സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തുണ്ട്.

Next Story

RELATED STORIES

Share it