Latest News

മലയാള സര്‍വകലാശാല നിയമന അട്ടിമറി; കാംപസ് ഫ്രണ്ട് സര്‍വകലാശാല ഉപരോധിച്ചു

മലയാള സര്‍വകലാശാല നിയമന അട്ടിമറി; കാംപസ് ഫ്രണ്ട് സര്‍വകലാശാല ഉപരോധിച്ചു
X
തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിയമന അട്ടിമറികളിലൂടെ ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള ശ്രമത്തെ ചെറുക്കുക, അനധികൃത നിയമനങ്ങള്‍ റദ്ദ് ചെയ്യുക എന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ മലയാളം സര്‍വകലാശാല ഉപരോധം സംഘടിപ്പിച്ചു. മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയംഗം ഫവാസ് ഒഴൂര്‍ ഉപരോധം ഉല്‍ഘാടനം ചെയ്തു.


അധ്യാപക ഇന്റര്‍വ്യൂയില്‍ പങ്കെടുത്തവരില്‍ നിന്ന് ഉയര്‍ന്ന യോഗ്യതകള്‍ ഉള്ളവരെ മാറ്റിനിര്‍ത്തുകയും സര്‍വകലാശാലാ വി സിക്കും ഇന്റര്‍വ്യൂ ബോഡ് അംഗത്തിനും താല്‍പര്യമുള്ള വ്യക്തികളെ അനധികൃതമായി നിയമിക്കുകയും ചെയ്ത നടപടി അംഗീകരിക്കാനാവില്ലെന്നും അത്തരം നിമയനങ്ങള്‍ അടിയന്തരമായി റദ്ദ് ചെയ്യണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു. ഈ വര്‍ഷം വിവിധ പഠന വകുപ്പുകളിലേക്ക് നടത്തിയ നിയമനങ്ങളിലാണ് ഇഷ്ടക്കാരെ നിയമിക്കാന്‍ നീക്കം നടന്നിരിക്കുന്നത്. നിയമനത്തിന് ഇന്റര്‍വ്യൂയില്‍ പങ്കെടുത്ത യോഗ്യരായ മറ്റു ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടെന്നിരിക്കെയാണ് വിഷയവുമായി ബന്ധമില്ലാത്ത വ്യക്തികളെ നിയമിച്ചിരിക്കുന്നത്. മാത്രമല്ല, നിയമനങ്ങളുമായി ബന്ധപ്പെട്ട് സംവരണ അട്ടിമറിയും നടന്നതായി വ്യക്തമാവുന്നുണ്ട്.


യുജിസി മാര്‍ഗനിര്‍ദ്ദേശം പാലിക്കപ്പെടാതെയാണ് നിയമനങ്ങള്‍ നടത്തിയിരിക്കുന്നത്. നിയമനവുമായി ബന്ധപ്പെട്ട് സര്‍വകലാശാല പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിലും സംവരണ ക്രമ പട്ടികയിലും തിയതി നല്‍കിയിട്ടുമില്ല. ഈ അസാധാരണ നടപടികള്‍ സംശയാസ്പദവും സംവരണ അട്ടിമറിയെന്ന ഉദ്യോഗാര്‍ത്ഥികളുടെ വാദം ബലപ്പെടുത്തുന്നതുമാണ്. ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങള്‍ സര്‍വകലാശാലയുടെ നിയമനങ്ങളിലെ സുതാര്യതയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതും വിശ്വാസ്യതയെ തകര്‍ക്കുന്നതുമാണ്. മലയാളം സര്‍വകലാശാലയില്‍ അടുത്തിടെ നടന്നിട്ടുള്ള മുഴുവന്‍ നിയമന അട്ടിമറികളെക്കുറിച്ചും സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങളുമായി കാംപസ് ഫ്രണ്ട് മുന്നോട്ട് പോവുമെന്നും ഫവാസ് കൂട്ടിച്ചേര്‍ത്തു. ഉപരോധസമരത്തിന് സമീഹ്, റഹീം എന്നിവര്‍ നേതൃത്വം നല്‍കി.




Next Story

RELATED STORIES

Share it