ലോകായുക്ത ഭേദഗതി ഓർഡിനൻസ് മന്ത്രിസഭയുടെ കൂട്ടായ തീരുമാനമെന്ന് നിയമമന്ത്രി പി രാജീവ്
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് ഭരണഘടനയോട് ചേർന്നു നിൽക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓർഡിനൻസിന് അംഗീകാരം നൽകിയത് സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റെ കൂട്ടായ തീരുമാനമാണെന്ന് നിയമമന്ത്രി പി രാജീവ്. ഓർഡിനൻസ് വിവാദമായ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവിന്റെ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് ഭരണഘടനയോട് ചേർന്നു നിൽക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞു.
ലോകായുക്ത ഭേദഗതിക്ക് കാരണമായ ഹൈക്കോടതി വിധി അദ്ദേഹം പൂർണമായും വായിച്ചുവെന്ന് താൻ കരുതുന്നില്ല. ലോകായുക്ത നിയമത്തിലെ 12, 14 വകുപ്പുകൾ പരസ്പരം ബന്ധപ്പെട്ടതാണ്. ഹൈക്കോടതി ഉത്തരവ് 12ാം വകുപ്പിനെ മാത്രം പരാമർശിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്തയ്ക്ക് ശുപാർശ നൽകാൻ മാത്രമാണ് അധികാരം. അർധ ജുഡീഷറി സംവിധാനമാണത്. നിർദ്ദേശങ്ങൾക്ക് അധികാരമില്ല. ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ലെന്നും ഗവർണറാണെന്നും ഉത്തരവുണ്ട്. നിയമസഭ അടുത്തൊന്നും ചേരാതിരുന്നത് കൊണ്ടാണ് ഭേദഗതി ഓർഡിനൻസായി കൊണ്ടുവന്നതെന്നും മന്ത്രി വിശദീകരിച്ചു.
RELATED STORIES
ആറ് ജില്ലകളില്‍ പേരിനു പോലും ഒരു മുസ് ലിമില്ല; ബ്ലോക്ക് പ്രസിഡന്റ്...
8 Jun 2023 9:53 AM GMTകണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMTയുവറോണര്‍, ഇതിനേക്കാള്‍ ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന്‍ മുട്ടാത്ത വാതിലുകളില്ല; സൈക്കിള്‍ പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
3 Feb 2023 12:45 PM GMT