Latest News

മുസ് ലിം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം കഴിപ്പിച്ചു; ആര്‍എസ്എസ്, വിഎച്ച്പി നേതാക്കള്‍ അറസ്റ്റില്‍

മുസ് ലിം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം കഴിപ്പിച്ചു; ആര്‍എസ്എസ്, വിഎച്ച്പി നേതാക്കള്‍ അറസ്റ്റില്‍
X

സെപഹിജാല: ത്രിപുരയില്‍ തെഹഹിജാല ജില്ലയില്‍ ബിഷാല്‍ഗറില്‍ മുസ് ലിംപെണ്‍കുട്ടിയെ തട്ടിക്കൊണ്ട്‌പോയി മതംമാറ്റി വിവഹം കഴിപ്പിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ആര്‍എസ്എസ് സംഘം ജൂലൈ 24നാണ് തട്ടിക്കൊണ്ടുപോയത്.

23 വയസ്സുള്ള സുമന്‍ സര്‍ക്കാരാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെട വീടിനു സമീപമാണ് സുമന്റെയും വീട്.

അഗര്‍ത്തല സ്വദേശി തപന്‍ ദേബ്‌നാഥാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ സഹായം ചെയ്തത്. തപനെയും വിഎച്ച്പി നേതാവ് ചന്ദ്രശേഖര്‍ കറിനെയും പോലിസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

പെണ്‍കുട്ടിയെ കാണാതായ ഉടന്‍ രക്ഷിതാക്കള്‍ പോലിസില്‍ പരാതി നല്‍കിയെങ്കിലും വേണ്ടവിധം പരിഗണിക്കപ്പെട്ടില്ല. പിന്നീട് പിതാവ് ഹൈക്കോടതിയെ സമീപിച്ചു.

ജസ്റ്റിസ് അകില്‍ ഖുറേശിയും എസ് ജി ചതോപാധ്യായും ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. സപ്തംബര്‍ 2നകം പെണ്‍കുട്ടിയെ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും സാധിച്ചില്ല.

പോലിസും ആര്‍എസ്എസ്സും ഒത്തുകളിക്കുകയാണെന്ന് കുടുംബം ആരോപിച്ചു.

Next Story

RELATED STORIES

Share it