Latest News

വിളക്കുംതറ മൈതാനം പൊതു ഉപയോഗത്തിന് വിട്ട് തരണം: കെ.സുധാകരന്‍ എം.പി ലോകസഭയില്‍

വിളക്കുംതറ മൈതാനം പൊതു ഉപയോഗത്തിന് വിട്ട് തരണം: കെ.സുധാകരന്‍ എം.പി ലോകസഭയില്‍
X

ന്യൂഡല്‍ഹി: കന്റോണ്‍മെന്റ് ബോര്‍ഡിന്റെ അധീനതയിലുള്ള സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ജ്വലിക്കുന്ന സ്മൃതികളിരമ്പുന്ന കണ്ണൂര്‍ വിളക്കുംതറ മൈതാനം പൊതു ഉപയോഗത്തിനു വിട്ടു തരണമെന്ന് ലോകസഭയില്‍ ശൂന്യവേളയില്‍ കെ.സുധാകരന്‍ എം.പി ആവശ്യപ്പെട്ടു.

കണ്ണൂരിലെ കണ്ടോണ്‍മെന്റ് ബോര്‍ഡ് ഇന്ത്യന്‍ ആംഡ് ഫോഴ്‌സിന്റെ തന്ത്രപ്രധാനമായ കേന്ദ്രമാണ്. ഈ ഏരിയയ്ക്ക് അകത്താണ് സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. സ്‌കൂളില്‍ നാലായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

വിദ്യാലയത്തിലേക്കുള്ള വഴിയോടു ചേര്‍ന്നാണ് വിളക്കുംതറ മൈതാനം എന്നറിയപ്പെടുന്ന ഒന്നര ഏക്കര്‍ ജി എല്‍ ആര്‍ സര്‍വ്വേ നമ്പര്‍ 32 എന്ന വസ്തു.

ഈ മൈതാനം വര്‍ഷങ്ങളായി കണ്ണൂരുകാര്‍ സാമൂഹിക സാംസ്‌ക്കാരിക രാഷ്ട്രീയ പൊതു പരിപാടികള്‍ക്ക് ഒത്തുചേരുന്ന ഇടവുമാണ്. കൂടാതെ സ്‌കൂള്‍ വാനുകളും ഓട്ടോറിക്ഷകളും കുട്ടികളെ കയറുവാനും ഇറക്കുവാനും ഉപയോഗിക്കുന്നതും ഈ മൈതാനമാണ്. സെന്റ് മൈക്കിള്‍സ് സ്‌കൂളിലേക്ക് എത്തിച്ചേരുന്നതിനുള്ള വഴിയും ഇതുതന്നെ.

കഴിഞ്ഞ കുറച്ചു നാളായി പ്രതിരോധ സേന ഈ സ്ഥലം ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ മൈതാനത്ത് പൊതുജനങ്ങളുടെ പ്രവേശനം തടയുന്നതിനുള്ള ശ്രമം നടക്കുന്നു. 2001, 2004 വര്‍ഷങ്ങളിലും ഇതുപോലുള്ള ശ്രമങ്ങള്‍ നടന്നിരുന്നു.

ആ സമയങ്ങളില്‍ സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലുകള്‍ മൂലം പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യാത്രാസൗകര്യത്തിന് ബുദ്ധിമുട്ട് നേരിടാതെ മൈതാനം ഉപയോഗപ്പെടുത്താന്‍ സാധിച്ചിരുന്നു.

വിളക്കുംതറ മൈതാനം പൊതു ആവശ്യത്തിന് വിട്ടുനല്‍കണമെന്ന് ശൂന്യവേളയില്‍ കെ.സുധാകരന്‍ എം.പി ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it