Big stories

ഉത്തരാഖണ്ഡില്‍ യുവതിയെയും ആറ് വയസ്സുകാരിയായ മകളെയും കൂട്ടബലാല്‍സംഗത്തിനിരയാക്കി

ഉത്തരാഖണ്ഡില്‍ യുവതിയെയും ആറ് വയസ്സുകാരിയായ മകളെയും കൂട്ടബലാല്‍സംഗത്തിനിരയാക്കി
X

റൂര്‍ക്കി: ഹരിദ്വാറിലെ റൂര്‍ക്കിയില്‍ യുവതിയെയും ആറുവയസ്സുകാരിയായ മകളെയും ഓടുന്ന കാറില്‍വച്ച് ഏതാനും പേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തു. ലിഫ്റ്റ് വാഗാദം ചെയ്ത് കാറില്‍ കയറ്റിയശേഷമായിരുന്നു കൂട്ടബലാല്‍സംഗത്തിനിരയാക്കിയതെന്ന് പോലിസ് പറഞ്ഞു.

മുസ്ലീം മതകേന്ദ്രമായ പിരാന്‍ കാളിയാറില്‍ നിന്ന് രാത്രി തന്റെ ആറുവയസ്സുള്ള മകളോടൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന യുവതിക്ക് സോനു എന്നയാളാണ് ലിഫ്റ്റ് വാഗ്ദാനം ചെയ്തത്.

ആ സമയം ഇയാളുടെ ചില സുഹൃത്തുക്കളും കാറിലുണ്ടായിരുന്നതായി പോലിസ് സൂപ്രണ്ട് (റൂറല്‍) പ്രമേന്ദ്ര ഡോവല്‍ പറഞ്ഞു.

സോനുവും കൂട്ടാളികളും യുവതിയെയും മകളെയും ഓടുന്ന കാറില്‍ വച്ച് ബലാത്സംഗം ചെയ്ത ശേഷം സമീപത്തുള്ള കനാലിലേക്ക് തള്ളിയെന്ന് പരാതിയില്‍ പറയുന്നു. യുവതി അര്‍ദ്ധരാത്രി എങ്ങനെയോ പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

കാറില്‍ എത്ര പുരുഷന്മാര്‍ ഉണ്ടെന്ന് കൃത്യമായി യുവതിക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ല. അതേസമയം കാര്‍ ഓടിച്ചിരുന്നയാളുടെ പേര് സോനു എന്നാണ്.

യുവതിയും മകളും റൂര്‍ക്കി സിവില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. മെഡിക്കല്‍പരിശോധനയില്‍ ബലാല്‍സംഗം നടന്നതായി സ്ഥിരീകരിച്ചു. പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരെയും പിടികൂടിയിട്ടില്ല.

Next Story

RELATED STORIES

Share it