ഡല്‍ഹിയില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 8.5 ശതമാനമായി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 8.5 ശതമാനമായി താഴ്ന്നതായി സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍ പറഞ്ഞു. ഏതാനും ആഴ്ചയായി കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഡല്‍ഹിയില്‍ ഉയര്‍ന്നിരിക്കുകയായിരുന്നു.
നവംബര്‍ 7ാം തിയ്യതി പോസിറ്റിവിറ്റി നിരക്ക് 15.26 ശതമാനമായിരുന്നു. അതാണിപ്പോള്‍ 8.5 ശതമാനത്തിലേക്ക് താഴ്ന്നത്. വാക്സിന് വരുന്നതുവരെ കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കാനാണ് ശ്രമിക്കുന്നതെന്നും അതുവരെ സ്കൂളുകള്‍ തുറക്കില്ലെന്നും ജെയ്ന്‍ പറഞ്ഞു.
സ്കൂളുകള്‍ തുറക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലായ ശേഷം മാത്രമേ അതിനെ കുറിച്ച് ആലോചിക്കുകയുള്ളൂ.
ഡല്‍ഹിയില്‍ കൊവിഡ് പരിശോധനാ ശേഷി വര്ധിച്ചിണ്ട്. 35,000 ആര്‍ടി പിസിആര്‍ പരിശോധനകളാണ് ഇപ്പോള്‍ പ്രതിദിനം ചെയ്യുന്നത്. പരിശോധനാ ശേഷി സംതുലനാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നാല് ദിവസമായി 9,138 കിടക്കകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. 1000 ഐസിയു കിടക്കളും ഒഴിഞ്ഞു. നാല് ദിവസമായി ശേഷിയില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. അതില്‍ 50 ശതമാനവും ഒഴിഞ്ഞു കിടക്കുകയാണ്- മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്റെ കണക്കുപ്രകാരം 38,287 സജീവ രോഗികളാണ് ഉള്ളത്.
RELATED STORIES
ഇഡിയെ പരിഹസിച്ച് തേജസ്വി യാദവ്
12 Aug 2022 3:10 PM GMTസ്വാതന്ത്ര്യം ഹനിക്കാന്‍ അനുവദിക്കരുത്
12 Aug 2022 6:19 AM GMTകോഴിക്കോട് മേയര്‍ ആര്‍എസ്എസ് നോമിനി
11 Aug 2022 3:30 PM GMTഗര്‍ഭിണിയായ ആദിവാസിയെ ആശുപത്രിയിലെത്തിക്കുന്ന ദാരുണ കാഴ്ച്ച
11 Aug 2022 1:16 PM GMTതൂക്കിലേറ്റപ്പെടുന്നതിന് മുമ്പ് ആലി മുസ്ല്യാർ നൽകിയ അഭിമുഖം കണ്ടെത്തി
11 Aug 2022 12:11 PM GMTമങ്കിപോക്സ്: കാരണം സ്വവര്‍ഗരതിയെന്ന റിപോര്‍ട്ട് ഇന്ത്യ പൂഴ്ത്തി
11 Aug 2022 9:27 AM GMT