Sub Lead

ഷര്‍ട്ട് നല്‍കി, ചെയ്ത തെറ്റ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നത്: ഓട്ടോ ഡ്രൈവര്‍

ഷര്‍ട്ട് നല്‍കി, ചെയ്ത തെറ്റ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നത്: ഓട്ടോ ഡ്രൈവര്‍
X

ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയിനില്‍ ബലാത്സംഗത്തിന് ഇരയായ 12 വയസുകാരിയെ വസ്ത്രങ്ങള്‍ നല്‍കി താന്‍ സഹായിച്ചിരുന്നെന്നു പോലിസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവര്‍. പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാതെ റോഡില്‍ വിട്ടു എന്നതു മാത്രമാണു താന്‍ ചെയ്ത കുറ്റമെന്നും ഓട്ടോ ഡ്രൈവര്‍ രാകേഷ് മാളവ്യ പോലിസിനോടു പറഞ്ഞു. താന്‍ ധരിച്ചിരുന്ന കാക്കി ഷര്‍ട്ട് പെണ്‍കുട്ടിക്കു നല്‍കിയതായും ആശുപത്രിയില്‍ എത്തിക്കാതിരുന്നതില്‍ തനിക്കു ഖേദമുണ്ടെന്നും രാകേഷ് വിശദീകരിച്ചു.

''പെണ്‍കുട്ടിക്ക് ഷര്‍ട്ട് നല്‍കി. വീട്ടില്‍ പോകണമെന്നായിരുന്നു പെണ്‍കുട്ടി ആവശ്യപ്പെട്ടത്. എന്നാല്‍ ഞാന്‍ ആശങ്കയിലായിരുന്നു. ആദ്യമായാണ് ഇത്തരം അവസ്ഥയുണ്ടാവുന്നത്. ആരോടു പറയണമെന്ന് അറിയില്ലായിരുന്നു'' രാകേഷ് പറഞ്ഞു. ഓട്ടോയില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്നു പിടികൂടിയ രാകേഷ് നാലു രാത്രിയാണു പോലിസ് കസ്റ്റഡിയില്‍ കഴിഞ്ഞത്. ഇയാള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു പൊലീസ് സംശയിച്ചിരുന്നു. രാകേഷിനു പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും ഉടന്‍ തന്നെ വിവരം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യാമായിരുന്നെന്നും പോലിസ് പറഞ്ഞു.

പീഡനത്തിനിരയായ പെണ്‍കുട്ടിയെ സഹായിക്കാതിരുന്നവര്‍ക്കെതിരെ നിയമനടപടിയുണ്ടാവുമെന്നും കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യാത്തതിനു പോക്‌സോ വകുപ്പു പ്രകാരം നടപടി നേരിടേണ്ടിവരുമെന്നും ഇന്നലെ പോലിസ് വ്യക്തമാക്കിയിരുന്നു. മണിക്കൂറുകളാണു ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി സഹായം ആവശ്യപ്പെട്ടു വീടുകള്‍ തോറും കയറിയിറങ്ങിയത്. എന്നാല്‍ ആരും തന്നെ പെണ്‍കുട്ടിയെ സഹായിക്കാന്‍ മുതിര്‍ന്നില്ല. പിന്നാലെ ഒരു ക്ഷേത്രത്തിലെ പുരോഹിതനാണു പെണ്‍കുട്ടിയെ സഹായിക്കുകയും വിവരം പോലിസില്‍ അറിയിക്കുകയും ചെയ്തത്.





Next Story

RELATED STORIES

Share it