Latest News

വെള്ളമില്ല, ഫാനില്ല, കാത്തിരുന്ന് മടുത്തു; എമര്‍ജന്‍സി വാതില്‍ തുറന്ന് വിമാനത്തിന്റെ ചിറകിലേറി യാത്രക്കാരന്‍

വിമാനത്തിനുള്ളില്‍ കയറിയ യാത്രക്കാര്‍ക്ക് മതിയായ സൗകര്യമൊരുക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടു. വിമാനം വൈകിയപ്പോള്‍ യാത്രക്കാര്‍ അസന്തുഷ്ടരായെന്നും അവരില്‍ ഒരാള്‍ എമര്‍ജന്‍സി വാതില്‍ തുറന്ന് ചിറകില്‍ കയറിയെന്നും വിമാനത്താവളം അധികൃതര്‍ സ്ഥിരീകരിച്ചു.

വെള്ളമില്ല, ഫാനില്ല, കാത്തിരുന്ന് മടുത്തു; എമര്‍ജന്‍സി വാതില്‍ തുറന്ന് വിമാനത്തിന്റെ ചിറകിലേറി യാത്രക്കാരന്‍
X

മെക്സിക്കോ സിറ്റി: വിമാനത്തിന്റെ ടേക്ക് ഓഫ് വൈകിയതോടെ യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തുറന്ന് ചിറകില്‍ കയറി. മെക്‌സിക്കോയിലാണ് സംഭവം. ഗ്വാട്ടിമാല സിറ്റിയിലേക്കുള്ള എയ്റോമെക്സിക്കോ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് എമര്‍ജന്‍സി എക്സിറ്റ് തുറന്ന് വിമാനത്തിന്റെ ചിറകില്‍ കയറി നിന്നത്. സഹയാത്രികര്‍ ഇയാള്‍ക്ക് പിന്തുണ നല്‍കി. ഇയാളെ പോലീസിന് കൈമാറിയതായി വിമാനത്താവളം പ്രസ്താവനയില്‍ അറിയിച്ചു.

AM672 എന്ന ഫ്‌ലൈറ്റ് പുറപ്പെടാന്‍ മണിക്കൂറുകള്‍ വൈകിയതാണ് പ്രതിഷേധത്തിന് കാരണം. നാല് മണിക്കൂറോളം വിമാനം വൈകിയപ്പോള്‍ അസഹനീയമായ അവസ്ഥയിലായെന്ന് യാത്രക്കാര്‍ പറഞ്ഞു. നാല് മണിക്കൂറോളം വെന്റിലേഷനും വെള്ളവും ഇല്ലായിരുന്നു. പലരും ബോധം നഷ്ടമാകുന്ന അവസ്ഥയിലെത്തി. വിമാനത്തിലുള്ള എല്ലാവരുടെയും ക്ഷേമം സംരക്ഷിക്കുന്നതിനാണ് യാത്രക്കാരന്‍ വെല്ലുവിളി നിറഞ്ഞ സമരമാര്‍?ഗത്തിലേക്ക് പോയതെന്ന് സഹയാത്രികര്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെ 8.45-ന് പുറപ്പെടേണ്ട വിമാനം അറ്റകുറ്റപ്പണികള്‍ കാരണമാണ് വൈകിയത്.

എന്നാല്‍, വിമാനത്തിനുള്ളില്‍ കയറിയ യാത്രക്കാര്‍ക്ക് മതിയായ സൗകര്യമൊരുക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടു. വിമാനം വൈകിയപ്പോള്‍ യാത്രക്കാര്‍ അസന്തുഷ്ടരായെന്നും അവരില്‍ ഒരാള്‍ എമര്‍ജന്‍സി വാതില്‍ തുറന്ന് ചിറകില്‍ കയറിയെന്നും വിമാനത്താവളം അധികൃതര്‍ സ്ഥിരീകരിച്ചു. എയര്‍പോര്‍ട്ട് അധികൃതര്‍ ഇയാളുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല. ഫ്‌ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റുകള്‍ പ്രകാരം വിമാനം ഏകദേശം അഞ്ച് മണിക്കൂര്‍ വൈകി. വിമാനത്തിനുള്ളില്‍ പകര്‍ത്തിയ വീഡിയോയില്‍ യാത്രക്കാര്‍ ചൂടെടുത്ത് ബുദ്ധിമുട്ടിലാകുന്നതും ഫ്‌ലൈറ്റ് അറ്റന്‍ഡന്റിനോട് വെള്ളം ചോദിക്കുന്നതും കാണാം.

Next Story

RELATED STORIES

Share it