Latest News

എല്ലായിടത്തും ഭയം നിറഞ്ഞ അന്തരീക്ഷം: ചന്ദ്രശേഖര്‍ ആസാദ്

നമ്മുടെ പെണ്‍മക്കള്‍ സുരക്ഷിതരല്ല, നമ്മുടെ ഭവനങ്ങള്‍ സുരക്ഷിതമല്ല. എല്ലായിടത്തും ഭയം നിറഞ്ഞ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്

എല്ലായിടത്തും ഭയം നിറഞ്ഞ അന്തരീക്ഷം: ചന്ദ്രശേഖര്‍ ആസാദ്
X

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 13കാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. 'ബിജെപി സര്‍ക്കാരിന്റെ കീഴില്‍ ദളിതര്‍ അടിച്ചമര്‍ത്തപ്പെടുകയാണ്. പ്രായപൂര്‍ത്തിയാകാത്ത ഒരു ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ടു. ഇത് ജംഗിള്‍ രാജ് അല്ലെങ്കില്‍ പിന്നെയെന്താണ്? നമ്മുടെ പെണ്‍മക്കള്‍ സുരക്ഷിതരല്ല, നമ്മുടെ ഭവനങ്ങള്‍ സുരക്ഷിതമല്ല. എല്ലായിടത്തും ഭയം നിറഞ്ഞ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്' യോഗി ആദിത്യനാഥ് രാജി വെക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

ബിജെപി ഭരണകാലത്ത് യുപിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ആക്രമണം ഏറ്റവും ഉയര്‍ന്ന നിലയിലാണ് എന്നായിരുന്നു സമാജ് വാദി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ പ്രതിരണം. 'കൗമാരക്കാരിയായ പെണ്‍കുട്ടിയെ അതിക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ബിജെപി ഭരണകാലത്ത് യുപിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ആക്രമണം ഏറ്റവും ഉയര്‍ന്ന നിലയിലാണ്.. എന്തുകൊണ്ടാണ് തട്ടിക്കൊണ്ടു പോകല്‍, കൊലപാതകങ്ങള്‍, പീഡനം, കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ബിജെപി സര്‍ക്കാര്‍ ഇത്രയും സങ്കീര്‍ണമാകുന്നത്? ബിജെപി ഇനി വേണ്ട എന്നും അഖിലേഷ് വ്യക്തമാക്കി.


കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുപിയിലെ ലഖിംപുര്‍ ഖേരി ജില്ലയില്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കരിമ്പിന്‍ തോട്ടത്തില്‍ നിന്ന് കണ്ടെടുത്ത മൃതദേഹത്തിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് നാക്ക് മുറിച്ചു മാറ്റിയ നിലയിലായിരുന്നു. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.




Next Story

RELATED STORIES

Share it