Latest News

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്: സ്വപ്‌നയ്ക്കും കൂട്ടാളികള്‍ക്കും സമന്‍സ്; ഫെബ്രുവരി 18ന് കോടതിയില്‍ ഹാജരാവണം

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്: സ്വപ്‌നയ്ക്കും കൂട്ടാളികള്‍ക്കും സമന്‍സ്; ഫെബ്രുവരി 18ന് കോടതിയില്‍ ഹാജരാവണം
X

തിരുവനന്തപുരം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി ജോലി നേടിയെന്ന കേസില്‍ സ്വപ്‌നാ സുരേഷ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കോടതി സമന്‍സ് അയച്ചു. ഫെബ്രുവരി 18ന് കോടതിയില്‍ നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാവാനാണ് നിര്‍ദേശം. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നിന്റേതാണ് ഉത്തരവ്. സ്വപ്‌നാ സുരേഷ്, ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചുനല്‍കിയ സച്ചിന്‍ ദാസ് എന്നിവര്‍ക്കാണ് സമന്‍സ്.

ദേവ് എജ്യുക്കേഷന്‍ ട്രസ്റ്റ് മുഖേന 2017ലാണ് സ്വപ്‌നയ്ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. സ്‌പേസ് പാര്‍ക്ക് കണ്‍സള്‍ട്ടന്‍സി ആയിരുന്ന പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറില്‍ സ്വപ്‌നയ്ക്ക് ജോലി ലഭിച്ചത് ഈ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ്. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന പ്രതിയായപ്പോഴാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കന്റോണ്‍മെന്റ് പോലിസ് കേസെടുക്കുകയായിരുന്നു.

Next Story

RELATED STORIES

Share it