Latest News

ബലാത്സംഗക്കേസില്‍ ഡിഎന്‍എ പരിശോധന തെളിവായി; ജയിലില്‍ കിടന്ന നിരപരാധിക്ക് 15 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

അയല്‍വാസിയായ പെണ്‍കുട്ടിയാണ് സന്തോഷിനെതിരേ പരാതി നല്‍കിയിരുന്നത്. ഇയാളുടെ പീഡനത്തിനിരയായി ഗര്‍ഭിണിയായെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

ബലാത്സംഗക്കേസില്‍ ഡിഎന്‍എ പരിശോധന തെളിവായി; ജയിലില്‍ കിടന്ന നിരപരാധിക്ക് 15 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
X

ചെന്നൈ: ബലാത്സംഗക്കേസില്‍ കുറ്റക്കാരനല്ലാതിരുന്നിട്ടും ജയില്‍ ശിക്ഷ അനുഭവിക്കേണ്ട വന്ന യുവാവിന് 15ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതിയുടെ ഉത്തരവ്. ഡിഎന്‍എ പരിശോധനയില്‍ യുവാവിനെതിരായ പരാതി തെറ്റായിരുന്നുവെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ചെന്നൈ കോടതിയാണ് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചത്. സന്തോഷ് എന്ന യുവാവിനാണ് 10 വര്‍ഷത്തിനു ശേഷം നിരപരാധിത്വം തെളിയിക്കാനായത്. പരാതിക്കാരി, കുടുംബം, കേസ് അന്വേഷിച്ച സെക്രട്ടറിയേറ്റ് കോളനി പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്കെതിരെയായിരുന്നു സന്തോഷ് പരാതി നല്‍കിയത്.

അയല്‍വാസിയായ പെണ്‍കുട്ടിയാണ് സന്തോഷിനെതിരേ പരാതി നല്‍കിയിരുന്നത്. ഇയാളുടെ പീഡനത്തിനിരയായി ഗര്‍ഭിണിയായെന്നും പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ സന്തോഷ് 95 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷം 2010 ഫെബ്രുവരി 12 ന് ജാമ്യത്തില്‍ പുറത്തിറങ്ങി. അപ്പോഴേക്കും പരാതിക്കാരി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഡിഎന്‍എ പരിശോധനയില്‍ ഈ കുട്ടി സന്തോഷിന്റേതല്ലെന്ന് തെളിയുകയായിരുന്നു. 2016 ല്‍ ചെന്നൈ മഹിള കോടതി സന്തോഷിനെ കുറ്റവിമുക്തനാക്കി. ഇതിനു ശേഷമാണ് ഇയാള്‍ പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കുമെതിരെ പരാതി നല്‍കിയത്. തന്റെ ജീവിതവും ജോലി സാധ്യതയും ഇവര്‍ കാരണം നശിച്ചെന്നാരോപിച്ച് മുപ്പത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു കേസ് നല്‍കിയത്.

അയല്‍ക്കാരും ഒരേ സമുദായത്തില്‍പ്പെട്ടവരുമായ കുടുംബം സന്തോഷും പെണ്‍കുട്ടിയും തമ്മില്‍ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഒരു ഭൂമിത്തര്‍ക്കത്തിന്റെ പേരില്‍ രണ്ട് കുടുംബവും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി. സന്തോഷും കുടുംബവും ചെന്നൈയില്‍ മറ്റൊരിടത്തേക്ക് താമസം മാറുകയും ചെയ്തു. പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ ഇരുവരുടെയും വിവാഹം നടത്തണമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടിയുമായി അതിരുവിട്ട ഒരു ബന്ധവും ഉണ്ടായിട്ടില്ലെന്ന് സന്തോഷ് തറപ്പിച്ച് പറഞ്ഞതോടെ ഇവര്‍ ബലാത്സംഗ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it