Latest News

സിപിഎമ്മിന്റെ ചാരിത്ര്യ പ്രസംഗം പരിഹാസ്യം: കെപിഎ മജീദ്

എം.എം ഹസന്‍ - കുഞ്ഞാലിക്കുട്ടി - അമീര്‍ കൂട്ടുകെട്ടാണ് യു.ഡി.എഫിന് നേതൃത്വം നല്‍കുന്നതെന്ന സി.പി.എം സെക്രട്ടറിയുടെ പ്രസ്താവന ബി.ജെ.പിയെ പോലും നാണിപ്പിക്കുന്നതാണ് എന്നും കെ.പി.എ മജീദ് ഫേസ്ബുക്കില്‍ കുറിച്ചു.

സിപിഎമ്മിന്റെ ചാരിത്ര്യ പ്രസംഗം പരിഹാസ്യം: കെപിഎ മജീദ്
X

മലപ്പുറം: തീവ്രവാദത്തിനും വര്‍ഗീയതയ്ക്കും എതിരായ മുസ്‌ലിം ലീഗിന്റെ നിലപാടിന് കോടിയേരിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്. എല്ലാ കാലത്തും വര്‍ഗീയ കക്ഷികളെ വോട്ടിനു വേണ്ടി ഉപയോഗിച്ച സി.പി.എം ഇപ്പോള്‍ നടത്തുന്ന ചാരിത്ര്യ പ്രസംഗം പരിഹാസ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തിനോ സമൂഹത്തിനോ ദോഷം ചെയ്യുന്ന ഒരു നീക്കവും ലീഗിന്റെ ഭാഗത്തു നിന്ന് ഒരുകാലത്തും ഉണ്ടായിട്ടില്ലെന്നും മജീദ് പ്രസ്താവനയില്‍ വ്യക്തമാക്കി.

എം.എം ഹസന്‍ - കുഞ്ഞാലിക്കുട്ടി - അമീര്‍ കൂട്ടുകെട്ടാണ് യു.ഡി.എഫിന് നേതൃത്വം നല്‍കുന്നതെന്ന സി.പി.എം സെക്രട്ടറിയുടെ പ്രസ്താവന ബി.ജെ.പിയെ പോലും നാണിപ്പിക്കുന്നതാണ് എന്നും കെ.പി.എ മജീദ് ഫേസ്ബുക്കില്‍ കുറിച്ചു. 'മതേതര കേരളത്തെ വര്‍ഗീയമായി വിഭജിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ യു.ഡി.എഫിന് എതിരായ ആരോപണം. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, പി.ഡി.പി തുടങ്ങിയ കക്ഷികളെ വോട്ടിനു വേണ്ടി തരാതരം ഉപയോഗിക്കുകയും ഇപ്പോഴും നിരവധി പഞ്ചായത്തുകളില്‍ ഈ കക്ഷികളോടൊപ്പം ഭരണം പങ്കിടുകയും ചെയ്യുന്ന സി.പി.എം സെക്രട്ടറിക്ക് യു.ഡി.എഫിന് എതിരെ പ്രതികരിക്കാനുള്ള യാതൊരു ധാര്‍മിക അവകാശവുമില്ല'. ബി.ജെ.പിയെ പോലും നാണിപ്പിക്കുന്ന തരത്തിലാണ് കോടിയേരിയുടെ പ്രസ്താവന. പ്രത്യേക വിഭാഗങ്ങളില്‍ പെട്ടവരുടെ മാത്രം പേരെടുത്ത് പച്ചയ്ക്ക് വര്‍ഗീയത പറയാന്‍ മടി കാണിക്കാത്ത കോടിയേരിയുടെ ഉദ്ദേശ്യം വ്യക്തമാണ്. കേരളത്തെ വര്‍ഗീയമായി വിഭജിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനുള്ള നാണംകെട്ട കളിയുമായാണ് സി.പി.എം മുന്നോട്ടു വരുന്നത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴി വെക്കും. സി.പി.എമ്മിന്റെ രാഷ്ട്രീയകാപട്യം ജനങ്ങള്‍ തിരിച്ചറിയും' കെ പി എ മജീദ് വ്യക്തമാക്കി.

മതനിരപേക്ഷ സഖ്യത്തിനെതിരെ വിശാലമായ കൂട്ടുകെട്ടുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ജമാ അത്തെ ഇസ്‌ലാമിസ്ലാമിയുമായി മുന്നണി ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. മുസ്‌ലിം ലീഗിനെ ഫലത്തില്‍ നയിക്കുന്നത് ജമാ അത്തെ ഇസ്ലാമിയുടെ പ്രത്യയശാസ്ത്രമാണെന്നും ജമാ അത്തിനെ എതിര്‍ത്തവരായിരുന്നു അവരെന്നും കോടിയേരി പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it