കൊവിഡ് പിപിഇ കിറ്റില്‍ അഴിമതി: അസം മുഖ്യമന്ത്രിക്കെതിരേ മനീഷ് സിസോദിയ
ന്യൂഡല്‍ഹി: കൊവിഡ് പിപിഇ കിറ്റില്‍ അഴിമതി നടത്തിയെന്നാരോപിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മക്കെതിരേ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഹിമന്ത ബിശ്വ ശര്‍മ്മ തന്റെ കുടുംബവുമായി ബന്ധമുള്ള ഒരു കമ്പനിക്ക് കൊവിഡ് പിപിഇ കിറ്റ് നിര്‍മിക്കാനുള്ള കരാര്‍ നല്‍കിയെന്നാണ് ആരോപണം. മാത്രമല്ല, കിറ്റിന് വിപണിവിലയ്ക്കും മുകളിലാണ് വില നല്‍കിയതെന്നും ആരോപിക്കുന്നു.
ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനെ അറസ്റ്റ് ചെയ്തതിനുള്ള പ്രതികരണമായാണ് ഉപമുഖ്യമന്ത്രി ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
'ഹിമന്ത ബിശ്വ ശര്‍മ്മ തന്റെ ഭാര്യയുടെ കമ്പനിക്കാണ് കരാര്‍ നല്കയത്. 900 രൂപയാണ് പിപിഇ കിറ്റിന് നല്‍കിയത്. അതേ ദിവസം തന്നെ മറ്റൊരു കമ്പനിയില്‍ നിന്ന് 600 രൂപയ്ക്ക് വാങ്ങിയിരുന്നു,'- അതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സിസോദിയ അവകാശപ്പെട്ടു.
രണ്ട് ദിവസം മുമ്പ് ദ വയര്‍ ആണ് അഴിമതി വാര്‍ത്ത പുറത്തുവിട്ടത്. ശര്‍മ്മയുടെ ഭാര്യ റിനികി ഭുയാന്‍ ശര്‍മ്മ ആരോപണങ്ങള്‍ നിഷേധിച്ചു.
ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യയുടെയും കുടുംബസുഹൃത്തിന്റെയും ഉടമസ്ഥതയിലുള്ള മൂന്ന് സ്ഥാപനങ്ങള്‍ക്കാണ് അസം സര്‍ക്കാര്‍ പിപിഇ കിറ്റ് നിര്‍മിക്കാനുള്ള കരാര്‍ നല്‍കിയത്.
RELATED STORIES
ഇസ്രായേലിലേക്കുള്ള കപ്പലിന് അനുമതി തടഞ്ഞ് സ്പെയിന്; കപ്പലില്‍...
17 May 2024 5:32 PM GMT'ഓപറേഷന് കോംപ്ലക്സ്'; 12 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു
16 May 2024 11:32 AM GMTഗസയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
14 May 2024 4:12 AM GMTജപ്പാനിലും ഫലസ്തീന് അനുകൂല പ്രതിഷേധം
12 May 2024 12:02 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMT