കണ്ണൂര്‍ ജില്ലയില്‍ കൂടുതല്‍ ശക്തമായ ഇടപെടലുണ്ടാവും: മുഖ്യമന്ത്രി
പോസിറ്റീവ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ കണ്ണൂരില്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം: കണ്ണൂര്‍ അടക്കം നാലു ജില്ലകള്‍ റെഡ് സോണിലാണെന്നും മേയ് മൂന്നു വരെ ജനങ്ങള്‍ പുറത്തിറങ്ങാതെ സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ഇപ്പോള്‍ കൂടുതല്‍ രോഗികളുള്ള കണ്ണൂരില്‍ 104 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു വീട്ടിലെ പത്തു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ജില്ലയില്‍ വലിയ പരിശോധന നടത്താനാണ് തീരുമാനിച്ചത്. ഹൈ റിസ്ക്ക് കോണ്ടാക്ടുകളുടെ മുഴുവന്‍ സാമ്പിള്‍ പരിശോധിക്കാന്‍ നടപടിയെടുത്തു. 53 പേര് കണ്ണൂരില്‍ മാത്രം ചികിത്സയിലുണ്ട്.
പോസിറ്റീവ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ കണ്ണൂരില്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ജില്ലയിലെ റോഡുകളിലിറങ്ങുന്ന എല്ലാ വാഹനങ്ങളും ഒരു പോലിസ് പരിശോധനയ്ക്കെങ്കിലും വിധേയമാവുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
തദ്ദേശസ്ഥാപന പരിധിയിലുള്ള ഹോട്ട്സ്പോട്ടുകള്‍ സീല്‍ ചെയ്തു. ഇവിടങ്ങളില്‍ ചുരുക്കം മെഡിക്കല്‍ ഷോപ്പുകള്‍ മാത്രം പ്രവര്‍ത്തിക്കും. അവശ്യവസ്തുക്കള്‍ ഹോം ഡെലിവറിയായി എത്തിക്കാന്‍ തദ്ദേശസ്ഥാപന പരിധിയില്‍ കാള്‍ സെന്ററുകളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
RELATED STORIES
കൊല്ലപ്പെട്ട ദലിത് വിദ്യാര്‍ഥിയുടെ കുടുംബത്തെ കാണാനെത്തിയ ചന്ദ്രശേഖർ...
17 Aug 2022 6:33 PM GMTപ്രിയ വര്‍ഗീസിനെ നിയമിച്ചത് സര്‍ക്കാരല്ല; നിയമപ്രകാരമുള്ള...
17 Aug 2022 4:10 PM GMT'സൂപ്പര്‍ വാസുകി'യുടെ പരീക്ഷണ ഓട്ടം നടത്തി റെയില്‍വെ
17 Aug 2022 3:37 PM GMTസ്വര്‍ണ്ണക്കവര്‍ച്ചയിലെ കമ്മീഷനില്‍ തര്‍ക്കം: യുവാവില്‍നിന്ന് കാറും...
17 Aug 2022 3:20 PM GMTപ്രിയ വർഗീസിന്റെ നിയമന നടപടി ഗവർണർ സ്റ്റേ ചെയ്തു
17 Aug 2022 2:58 PM GMTഗുജറാത്തില്‍ ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വെറുതേ വിട്ടു;...
17 Aug 2022 1:42 PM GMT