Latest News

നേപ്പാളിന്റെ വെല്ലുവിളി മറികടന്ന് ബംഗ്ലാദേശ് സൂപ്പര്‍ എട്ടില്‍; ഇനി ഇന്ത്യയുടെ ഗ്രൂപ്പില്‍

നേപ്പാളിന്റെ വെല്ലുവിളി മറികടന്ന് ബംഗ്ലാദേശ് സൂപ്പര്‍ എട്ടില്‍; ഇനി ഇന്ത്യയുടെ ഗ്രൂപ്പില്‍
X

കിംഗ്‌സ്ടൗണ്‍: ടി20 ലോകകപ്പില്‍ സൂപ്പര്‍ എട്ട് ഉറപ്പിച്ച് ബംഗ്ലാദേശ്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ നേപ്പാളിനെ തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് അവസാന എട്ടിലെത്തിയത്. കിംഗ്‌സ്ടൗണില്‍ നടന്ന മത്സരത്തില്‍ 21 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് 19.3 ഓവറില്‍ 106ന് എല്ലാവരും പുറത്തായിരുന്നു. 17 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ നേപ്പാള്‍ 19.2 ഓവറില്‍ 85ന് എല്ലാവരും പുറത്താവുകയായിരുന്നു. 27 കുശാല്‍ മല്ലയാണ് ചെറുത്തുനിന്നത്. ദിപേന്ദ്ര സിംഗ് ഐറി 25 റണ്‍സെടുത്തു. തന്‍സിം ഹസന്‍ സാകിബ് നാലും മുസ്തഫിസുര്‍ റഹ്മാന്‍ മൂന്നും വിക്കറ്റെടുത്തു. സൂപ്പര്‍ എട്ടില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും അഫ്ഗാനിസ്ഥാനും അടങ്ങുന്ന ഗ്രൂപ്പിലാണ് ബംഗ്ലാദേശ്.

മോശം തുടക്കമായിരുന്നു നേപ്പാളിന്. ഏഴ് ഓവറില്‍ അവര്‍ അഞ്ചിന് 26 എന്ന നിലയിലേക്ക് അവര്‍ തകര്‍ന്ന് വീണു. കുശാല്‍ ഭര്‍ടല്‍ (4), അനില്‍ ഷാ (0), രോഹിത് പൗഡേല്‍ (1), ആസിഫ് ഷെയ്ഖ് (17), സന്ദീപ് ജോറ (1) എന്നിവരാണ് തുടക്കത്തില്‍ പുറത്തായത്. പിന്നീട് മല്ല - ദിപേന്ദ്ര സഖ്യം സഖ്യം 52 റണ്‍സ് കകൂട്ടിചേര്‍ത്തു. എന്നാല്‍ 17-ാം ഓവറില്‍ മല്ല പുറത്തായതോടെ നേപ്പാളിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു. ഗുല്‍ഷന്‍ ജാ (0), സോംപാല്‍ കമി (0), അഭിന്‍ഷ ബൊഹറ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സന്ദീപ് ലാമിച്ചാനെ (0) പുറത്താവാതെ നിന്നു.

നേരത്തെ, ബംഗ്ലാ നിരയില്‍ ഒരാള്‍ക്ക് പോലും 20 റണ്‍സില്‍ കൂടുതല്‍ നേടാന്‍ സാധിച്ചിരുന്നില്ല. ഷാകിബിന് പുറമെ റിഷാദ് ഹുസൈന്‍ (13), മഹ്മുദുള്ള (13), ജേക്കര്‍ അലി (12), ടസ്‌കിന്‍ അഹമ്മദ് (പുറത്താവാതെ 12), ലിറ്റണ്‍ ദാസ് (10) എന്നിവരാണ് രണ്ടക്കം മറ്റുതാരങ്ങള്‍. തന്‍സിദ് ഹസന്‍ (0), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (4), തൗഹിദ് ഹൃദോയ് (9), തസ്‌നിം ഹസന്‍ (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സോംപാല്‍, ദിപേന്ദ്ര തുടങ്ങിയവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു. 83 റണ്‍സിനായിരുന്നു ലങ്കയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍, നെതര്‍ലന്‍ഡ്‌സ് 16.4 ഓവറില്‍ 118ന് എല്ലാവരും പുറത്തായി. നുവാന്‍ തുഷാര മൂന്ന് വിക്കറ്റെടുത്തു.

Next Story

RELATED STORIES

Share it