അഫ്ഗാന്: താലിബാന്റെ സര്‍ക്കാര്‍ പ്രഖ്യാപനം ഇന്ന്
കാബൂള്‍: ഇന്ന് വെള്ളിയാഴ്ച നമസ്കാരത്തിനുശേഷം അഫ്ഗാനിസ്താനില്‍ താലിബാന് സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. സ്ത്രീസ്വാതന്ത്ര്യം അടക്കം നിരവധി വെല്ലുവിളികളാണ് താലിബാനുമുന്നിലുള്ളത്. പ്രാദേശികമായും അന്താരാഷ്ട്രീയമായും നിരവധി സമ്മര്‍ദ്ദങ്ങളുണ്ട്. അതിനിടയിലാണ് ഇന്ന് സര്‍ക്കാര്‍ പ്രഖ്യാപനം.
വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കു ശേഷം പ്രഖ്യാപനമുണ്ടായേക്കുമെന്ന് രണ്ട് വ്യത്യസ്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് എഫ്പിയാണ് റിപോര്‍ട്ട് ചെയ്തത്. രാജ്യം മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം പഞ്ചശീര്‍ താഴ് വരയിലെ സായുധകലാപവും താലിബാനുമുന്നില്‍ വെല്ലുവിളിയാണ്.
പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കാത്തിരുന്നുകാണാം എന്ന നിലപാടാണ് പൊതുവെ എടുത്തിരിക്കുന്നത്. എങ്കിലും താലിബാന് നേതാക്കളുമായി പല രാജ്യങ്ങളും ബന്ധം സ്ഥാപിച്ചിട്ടുണ്ട്.
അഫ്ഗാനിലെ കണ്ഡഹാറും മസറെ ഷെരീഫുമായി വ്യോബന്ധം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി പാകിസ്താന്റെ തലസ്ഥാനമായ ഇസ് ലാമാബാദില്‍ നിന്ന് വിമാന സര്‍വീസ് നടത്തുമെന്ന് യുഎന്‍ അറിയിച്ചിരുന്നു. മാനുഷികപരിഗണനവച്ചാണ് ബന്ധം പുനഃസ്ഥാപിക്കുന്നത്.
താലിബാന് അധികാരംപിടിച്ചതുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിന് പേര് പലായനം ചെയ്തിട്ടുണ്ട്. പലരും പാകിസ്താനിലും ഇറാനിലുമായി അഭയാര്‍ത്ഥികളായി കഴിയുകയാണ്.
ഖത്തറിലെ സാങ്കേതികവിദഗ്ധരുടെ സഹായത്തോടെ കാബൂള്‍ വിമാനത്താവളം അടുത്ത ദിവസത്തേടെ പ്രവര്‍ത്തനമാരംഭിക്കും.
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT