- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒന്നര ദിവസം തിരുവനന്തപുരം മെഡി. കോളജിലെ കേടായ ലിഫ്റ്റില്‍ രോഗി കുടുങ്ങിക്കിടന്നു; കണ്ടെത്തിയത് ഇന്ന് രാവിലെ

തിരുവനന്തപുരം : തിരുവന്തപുരം മെഡിക്കല്‍ കോളജിലെ കേടായ ലിഫ്റ്റിനുള്ളില്‍ ഒന്നര ദിവസം ഒരു രോഗി കുടുങ്ങിക്കിടന്നു. മെഡിക്കല്‍ കോളജിന്റെ ഓര്‍ത്തോ ഒപിയില്‍ വന്ന തിരുവനന്തപുരം സ്വദേശിയായ രവീന്ദ്രന് നായരാണ് ലിഫ്റ്റില്‍ അകപ്പെട്ടത്. ഇന്ന് ലിഫ്റ്റ് ഓപ്പറേറ്റര്‍ സാങ്കേതിക പ്രശ്നം പരിഹരിച്ചപ്പോഴാണ് ഒരാള്‍ അകത്ത് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
ശനിയാഴ്ച 11 മണിക്കാണ് നടുവേദനയുമായി രവീന്ദ്രന് നായര്‍ മെഡിക്കല്‍ കോളജിലെത്തിയത്. 12 മണിയോടെയാണ് ഓര്‍ത്തോ വിഭാഗത്തിലെ ലിഫ്റ്റ് കേടായത്. ഈ സമയത്ത് ലിഫ്റ്റിനുളള പെട്ട് പോകുകയായിരുന്നു രവീന്ദ്രന് നായര്‍. എന്നാല്‍ കേടായ ലിഫ്റ്റില്‍ ആരെങ്കിലും കുരുങ്ങിയിരുന്നോ എന്ന് പോലും മെഡിക്കല്‍ കോളജ് അധികൃതര്‍ നോക്കിയിരുന്നില്ല. ഞായറാഴ്ചയും കഴിഞ്ഞ് ഇന്ന് രാവിലെ തുറന്ന് നോക്കിയപ്പോഴാണ് മലമൂത്ര വിസര്‍ജ്യങ്ങള്‍ക്ക് നടുവില്‍ വയോധികന് കിടക്കുന്നത് ലിഫ്റ്റ് ഓപ്പറേറ്റര്‍ കണ്ടത്. രവീന്ദ്രന്റെ മൊബൈല്‍ ഫോണ്‍ നിലത്ത് വീണ് പൊട്ടി കേടായി കിടക്കുകയായിരുന്നു. പെട്ടന്ന് ലിഫ്റ്റ് വലിയ ശബ്ദത്തോടെയും കുലുക്കത്തോടെയും നിന്ന് പോയപ്പോള്‍ ഫോണ്‍ നിലത്ത് വീണ് പൊട്ടുകയായിരുന്നുവെന്നാണ് രവീന്ദ്രന് പറയുന്നത്.
RELATED STORIES
വിദ്യാലയങ്ങളിലെ നിർബന്ധിത പാദസേവ ജാതീയത തിരിച്ചുകൊണ്ടു വരാനുള്ള...
13 July 2025 3:37 PM GMTകൂട്ടുകാരുമായി കുളത്തില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ഥി മുങ്ങി മരിച്ചു
13 July 2025 12:51 PM GMTമലപ്പുറത്ത് തെരുവു നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
13 July 2025 12:46 PM GMTകാലിക്കറ്റ് സര്‍വകലാശാലയില്‍ സമരങ്ങള്‍ക്ക് നിരോധനം; വിദ്യാര്‍ഥി...
13 July 2025 12:40 PM GMTപത്തനംതിട്ടയില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് കഞ്ചാവുമായി പിടിയില്‍
13 July 2025 12:36 PM GMT2023 ഒക്ടോബർ ഏഴുമുതൽ പട്ടിണിമൂലം ഗസയിൽ മരിച്ചത് 60 ലധികം കുഞ്ഞുങ്ങൾ
13 July 2025 10:35 AM GMT