ഛത്തിസ്ഗഢിലെ ആരോഗ്യകേന്ദ്രത്തില്‍ നഴ്സിനെ കൂട്ടബലാല്‍സംഗം ചെയ്തു; പ്രതികളിലൊരാള്‍ 17കാരന്
ഭോപാല്‍: ഛത്തിസ്ഗഢിലെ ആരോഗ്യകേന്ദ്രത്തില്വച്ച് നഴ്സിനെ നാല്പേര് ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തു. അതില്‍ ഒരു പ്രതി പതിനേഴ് വസസ്സുമാത്രം പ്രായമുളളയാളാണ്. 17 കാരന് അടക്കം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ഒരാള്‍ ഒളിവിലാണ്.
ബലാല്സംഗംചെയ്യുന്നത് ഇവര്‍ പകര്‍ത്തിയതായി നഴ്സ് പറഞ്ഞു. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
സംഭവത്തിനെതിരേ വലിയ പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ട്. ഭൂപേഷ് ഭഗേലിന്റെ നേതൃത്വത്തിലുള്ള ഛത്തീസ്ഗഢ് സര്‍ക്കാരിനെതിരെ ബിജെപി നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി.
വിദൂര പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷയെക്കുറിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ട്. സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഛത്തീസ്ഗഡ് സര്‍ക്കാരിനോട് അവര്‍ ആവശ്യപ്പെട്ടു.
'ഞങ്ങള്‍ക്ക് സംരക്ഷണം വേണം. കുറ്റാരോപിതര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കില്ല,' ജില്ലയിലെ ഒരു ആരോഗ്യ കേന്ദ്രത്തിലെ ചീഫ് ഹെല്‍ത്ത് ഓഫിസര്‍ പ്രതിമ സിംഗ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT