'ജയിലിലടച്ചത് 700 സാധാരണക്കാരെ'; അമിത് ഷായുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് മെഹ്ബൂബ മുഫ്തി
ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ കശ്മീര്‍ മുഖ്യമന്ത്രി മുഹ്ബൂബ മുഫ്തി. മന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി 700ഓളം പൗരന്മാരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തതെന്നും മുഫ്തി ആരോപിച്ചു. ഇതില്‍ തന്നെ പലരെയും പിഎസ്എയും മറ്റ് കടുത്ത വകുപ്പുകളും ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പോലിസിന്റെ നടപടികള്‍ സംസ്ഥാനത്തെ മുറുകിയ അന്തരീക്ഷം കൂടുതല്‍ കലുഷമാക്കിയതായി അവര്‍ പറഞ്ഞു.
കടുത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കി ജനങ്ങളില്‍ ആശ്വാസവും ആത്മവിശ്വാസവും വളര്ത്തുന്നുന്നതിനു പകരം കടുത്ത നിയന്ത്രണങ്ങളും അറസ്റ്റും പോലിസ് നിരീക്ഷണവും ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുഫ്തി പറഞ്ഞു.
കശ്മീരില്‍ അമിത്ഷാ ഉദ്ഘാടനം ചെയ്യുന്ന വിമാനത്താവളവും മെഡിക്കല്‍ കോളജ് ശിലാസ്ഥാപനവും മുന്‍ യുപിഎ സര്‍ക്കാര്‍ അനുവദിച്ചതാണ്. അതാണിപ്പോള്‍ അമിത് ഷാ ഉദ്ഘാടനം ചെയ്യുന്നത്. അനുച്ഛേദം 370 പിന്‍വലിച്ചശേഷം സംസ്ഥാനത്ത് പ്രശ്നങ്ങളും പ്രതിസന്ധികളും വര്‍ധിച്ചിരിക്കുകയാണെന്നും അവര്‍ ട്വീറ്റ് ചെയ്തു.
ജനങ്ങളിലേക്ക് എത്തുന്നതിനു പകരം കേന്ദ്ര സര്‍ക്കാര്‍ ചില മുഖംമിനുക്കല്‍ നടപടികളിലൂടെ യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്നും അവര്‍ വിമര്‍ശിച്ചു.
RELATED STORIES
കാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTറിക്രൂട്ടിങ് ലൈസന്‍സ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച...
18 April 2024 9:57 AM GMTകാസര്‍കോട്ട് മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധനയ്ക്ക്...
18 April 2024 9:30 AM GMTമകളുടെ അപകടമരണം: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഒ എം എ സലാമിന്...
18 April 2024 9:05 AM GMT