ജനസംഖ്യയിലെ മൂന്നിലൊന്നു പേര്‍ക്കും കൊവിഡ് ബാധിച്ചിരിക്കാമെന്ന് ഐസിഎംആര്‍
പല നിയന്ത്രണ മേഖലയിലും 15 മുതല്‍ 30 ശതമാനം വരെ പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടാകുമെന്നാണ് സര്‍വേയില്‍ വ്യക്തമായത്.
ന്യൂഡല്‍ഹി: കൊവിഡ് നിന്ത്രണ മേഖലയിലെ മൂന്നിലൊന്നു പേര്‍ക്കുവരെ രോഗം ബാധിച്ചിരിക്കാമെന്നും പക്ഷേ അത് വളരെ വേഗം മാറിയിട്ടുണ്ടാകാമെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). കൊവിഡ് നിയന്ത്രണ മേഖലയില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായതെന്നും ഐസിഎംആര്‍ അധികൃതര്‍ അറിയിച്ചു. കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്കും പ്രധാനമന്ത്രിയുടെ ഓഫിസിനും നല്കിയ റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പല നിയന്ത്രണ മേഖലയിലും 15 മുതല്‍ 30 ശതമാനം വരെ പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടാകുമെന്നാണ് സര്‍വേയില്‍ വ്യക്തമായത്.ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ രക്തസാംപിള്‍ പരിശോധനയില്‍ 30 ശതമാനം വരെ പേരില്‍ കൊവിഡിന് എതിരെയുള്ള ആന്റിബോഡിയുടെ സാനിധ്യം കണ്ടെത്തിയിരുന്നു. ഇത് കൊവിഡ് ബാധിച്ചിരുന്നു എന്നതാണ് വ്യക്തമാക്കുന്നത്. കൊവിഡ് 19 ബാധിച്ച് 14 ദിവത്തിനു ശേഷമാണ് രക്തത്തില്‍ ആന്റിബോഡി കാണപ്പെടുക. 70 ജില്ലകളിലെ ജനങ്ങളില്‍ നിന്നായി 24000 സാംപിളുകളാണ് പരിശോധനക്കായി ഐസിഎംആര്‍ ശേഖരിച്ചത്.
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT