ഭോപ്പാല്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട 102 പേര് കൊവിഡ് ബാധിച്ചു മരിച്ചു
ഭോപ്പാല്‍: 1984-ഭോപ്പാല്‍ വിഷവാതക ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട 102 പേര് കൊവിഡ് ബാധിച്ച് മരിച്ചതായി മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. അതേ സമയം സര്‍ക്കാരിന്റെ കണക്ക് തെറ്റാണെന്നും ഇത്തരത്തലുള്ള 254 പേര് മരണപ്പെട്ടുവെന്നും ബി.ജി.ഐ.എ എന്ന സന്നദ്ധ സംഘടന പറയുന്നു.
1984 ഡിസംബറില്‍ 2നും 3നും ഭോപ്പാലിലെ യൂണിയന് കാര്‍ബൈഡ് ഫാക്ടറിയില്‍ നിന്നും ചോര്‍ന്ന വിഷവാതകം ശ്വസിച്ച് 15,000 ത്തോളം പേരാണ് കൊല്ലപ്പെട്ടത്. അഞ്ചുലക്ഷത്തിലധികം പേരെ ദുരന്തം ബാധിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പ്രകാരം 518 പേരാണ് ഭോപ്പാല്‍ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചത് എന്ന് ബി.ജി.ഐ.എ എന്ന സന്നദ്ധ സംഘടന പറയുന്നു. ഇതില്‍ 450 പേരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തി. ഇതില്‍ 254 പേരും ഭോപ്പാല്‍ വാതക ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരാണെന്നും സംഘടന പറയുന്നു. കോവിഡ് -19 ബാധിച്ച് ഭോപ്പാല്‍ ജില്ലയില്‍ മരിച്ച 518 പേരില്‍ 102 പേര് ഭോപ്പാല്‍ വാതക ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരാണ് എന്നാണ് ഭോപ്പാല്‍ ഗ്യാസ് ട്രാജഡി റിലീഫ് ആന്റ് റിഹാബിലിറ്റേഷന്‍ ഡയറക്ടര്‍ ബസന്ത് കുറെ പറയുന്നത്. ഭോപ്പാല്‍ വാതക ദുരന്ത ബാധിതരെ ചികിത്സിക്കുന്നതിനായി ഏര്‍പ്പാടാക്കിയ സ്മാര്‍ട്ട് കാര്‍ഡ് ഇവരുടെ കൈവശമുണ്ട്. ദുരന്ത നഷ്ടപരിഹാരത്തിന്റെ രേഖകളടക്കം ഇവരുടെ പക്കലുണ്ടെന്നും ഭോപ്പാല്‍ ഗ്യാസ് ട്രാജഡി റിലീഫ് ആന്റ് റിഹാബിലിറ്റേഷന്‍ അവകാശപ്പെട്ടു.
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT