Latest News

കൊച്ചിയില്‍ വീണ്ടും കഞ്ചാവ് വേട്ട; ഏഴര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാഴികള്‍ പോലീസ് പിടിയില്‍

ഒഡീഷ സ്വദേശികളായ രണ്ടു യുവാക്കള്‍ പോലീസ് പിടിയില്‍.തൂഫാന്‍ നായിക്, (36), കാലിയ (26) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കൊച്ചിയില്‍ വീണ്ടും കഞ്ചാവ് വേട്ട; ഏഴര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാഴികള്‍ പോലീസ് പിടിയില്‍
X

കൊച്ചി: കൊച്ചിയില്‍ വീണ്ടും കഞ്ചാവ് വേട്ട.പൊതു വിപണിയില്‍ രണ്ട് ലക്ഷത്തോളം വില മതിക്കുന്ന ഏഴര കിലോ നീല ചടയന്‍ കഞ്ചാവുമായി ഒഡീഷ സ്വദേശികളായ രണ്ടു യുവാക്കള്‍ പോലീസ് പിടിയില്‍.തൂഫാന്‍ നായിക്, (36), കാലിയ (26) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ മഞ്ഞപെട്ടിയില്‍ പത്ത് വര്‍ഷത്തോളമായി ഇതര സംസ്ഥാനക്കാരായ ദമ്പതികല്‍ ഹോട്ടല്‍ ബിസിനസിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത് രണ്ട് മാസം മുമ്പ് പെരുമ്പാവൂര്‍ പോലീസ് കണ്ടെത്തി ഒരു സ്ത്രീ ഉല്‍പ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്ത് 4 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ആ കേസിന്റെ അന്വേഷണത്തിനിടയിലാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ കഞ്ചാവ് എത്തിക്കുന്ന സംഘത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. കഴിഞ്ഞ രണ്ട് മാസമായി കേരള ആന്റി നര്‍കോട്ടിക്് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങളായ എഎസ് ഐ രാജേന്ദ്രനും സീനയിര്‍ സിപിഒ വി കെ വിനോദും കാന്‍സാഫിന്റെ ജില്ലയിലെ ചുമതലക്കാരായ പെരുമ്പാവൂര്‍ ഡി വൈ എസ് പി ജി വേണു, പെരുമ്പാവൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം ബൈജു പൗലോസ്, എസ് ഐ പി എ ഫൈസല്‍ എന്നിവരടെ നേതൃത്വത്തില്‍ അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് കഞ്ചാവ് പിടികൂടിയത്. ജനമൈത്രി പദ്ധതിയുടെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ നിന്നും ചാരന്മാരെ കണ്ടെത്തി അവരുടെ സഹായത്തോടെയാണ് കഞ്ചാവ് കടത്തുന്ന ഗൂഡസംഘത്തെ കാന്‍സാഫ് ടീം ബന്ധപ്പെട്ടിരുന്നത്. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും ഏഴര കിലോ കഞ്ചാവ് കണ്ടെത്തിയതായും പോലീസ് പറഞ്ഞു.. കഴിഞ്ഞ 10 വര്‍ഷമായി കേരളത്തിലെ വിവിധ ജില്ലകളില്‍ കഞ്ചാവെത്തിക്കുന്നവരില്‍ പ്രധാനിയായ 'തൂഫാന്‍ നായിക് ' ഇതുവരെ 500 കിലോയിലധികം കഞ്ചാവ് കേരളത്തിലേക്ക്് എത്തിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളും മലയാളികളും ഇവരുടെ കസ്റ്റമേഴ്‌സ് ആണ്. മുന്തിയ ഇനം കഞ്ചാവ് താരതമ്യേന വിലകുറച്ച് ലഭിക്കുന്നതിനാല്‍ ഇവരുടെ കഞ്ചാവിന് ആവശ്യക്കാല്‍ ഏറെയാണ്. പ്രത്യേക തരം പാക്കിങ്ങില്‍ ട്രെയിനില്‍ എത്തിച്ച ഉടന്‍ തന്നെ വില്‍പ്പന നടത്തുന്നതിനാല്‍ ഇതു വരെ ഇവരെ പിടികൂടുവാന്‍ പോലീസിന് സാധിച്ചിരുന്നില്ല. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ഇതര സംസ്ഥാനക്കാരായ മറ്റ് കഞ്ചാവ് വിതരണക്കാരെക്കുറിച്ചും ഒഡീഷയിലെ വനമേഖലയില്‍ ആദിവാസി ഗോത്ര വിഭാഗങ്ങളെ സ്വാധീനിച്ച് മലയാളികള്‍ ഉള്‍പ്പെടുന്ന സംഘം വനാന്തരങ്ങളില്‍ വന്‍ തോതില്‍ കഞ്ചാവ് കൃഷി നടത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥലമായ പെരുമ്പാവൂരില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളും കഞ്ചാവും ഹാഷിഷ് ഓയിലും ബ്രൗണ്‍ ഷുഗറും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കല്‍ വന്‍ പിടികൂടുന്നതിന് സാധി്ച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. 2017 ല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയായ 117 കിലോ കഞ്ചാവ് ഉള്‍പ്പെടെ നിരവധി കേസുകളും 2018 ല്‍ 125 ഓളം കേസുകളിലായി 175 ഓളം പ്രതികളെയും 10 കിലോയ്ക്ക് മുകളില്‍ കഞ്ചാവും 2 കിലോ ഹാഷിഷ് ഓയിലും 20 ഗ്രാം ബ്രണ്‍ഷുഗറും രണ്ട് ലക്ഷത്തിനു മുകളില്‍ പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പെരുമ്പാവൂര്‍ പോലീസ് പിടികൂടിയിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it