Latest News

പെപ്സികോയ്ക്കെതിരെ കർഷകർ നിയമനടപടിക്ക്

പെപ്സികോയ്ക്കെതിരെ കർഷകർ നിയമനടപടിക്ക്
X

അഹമ്മദാബാദ്: പെപ്സികോ കമ്പനിക്കെതിരെ പോരാട്ടം കടുപ്പിച്ച് കർഷകർ. അനാവശ്യമായി കേസിലേക്ക് വലിച്ചിഴച്ചതിന് കമ്പനി മാപ്പ് പറഞ്ഞ് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യത്തിലാണിപ്പോൾ കർഷകർ. ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് കർഷകർക്കെതിരെ നിയമനടപടി സ്വീകരിച്ച പെപ്സികോ കമ്പനി കർഷകർക്കെതിരെ അവശേഷിച്ച രണ്ട് കേസുകൾ കൂടി പിൻവലിച്ചു.

അഹമ്മദാബാദിലെ വാണിജ്യ കോടതിയിലും ദീസ, സബർകന്ത, ബനസ്കന്ത, ആറാവല്ലി എന്നിവിടങ്ങളിലായി 11 കർഷകർക്കെതിരെ സമർപ്പിച്ച കേസുകളാണ് വെള്ളിയാഴ്ച പിൻവലിച്ചത്. കേസുകളെല്ലാം പെപ്സികോ നിരുപാധികം പിൻവലിക്കുകയായിരുന്നുവെന്ന് കർഷകർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ആനന്ദ് യാഗ്നിക് പറഞ്ഞു.

സർക്കാരിൻറെ നിർദ്ദേശപ്രകാരമാണ് കേസ് പിൻവലിച്ചെതെന്നാണ് പെപ്സികോയുടെ ഔദ്യോഗിക വിശദീകരണം. എന്നാൽ പെപ്സികോ ഉത്പന്നങ്ങൾ ബഹിഷ്കരണം അടക്കമുള്ള കാമ്പയിൻ രാജ്യത്തുടനീളം നടന്നിരുന്നു. പെപ്സികോയുടെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രതിഷേധം ഉയർന്നിരുന്നു.

എഫ്എൽ2027, എഫ്സി5 ഇനത്തിൽ പെട്ട ഉരുളക്കിഴങ്ങ് കർഷകർ കൃഷി ചെയ്തതാണ് കേസിന് ആധാരം. ഈ ഇനങ്ങളുടെ പൂർണ്ണ അവകാശം തങ്ങൾക്കാണെന്നാണ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പെപ്സികോ പറഞ്ഞത്. പെപ്സികോ കേസിൽ പ്രതിസ്ഥാനത്തുള്ള കർഷകരാരും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവരല്ല. അതിനാൽ തന്നെ കേസ് കോടതിയിൽ നിലനിൽക്കില്ല. മാനസിക പീഡനത്തിനും കേസിലേക്ക് വലിച്ചിഴച്ചതിനും കർഷകർ വക്കീൽ നോട്ടീസ് അയക്കുമെന്നും കർഷകരുടെ അഭിഭാഷകൻ ആനന്ദ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it