Pathanamthitta

പത്തനംതിട്ട പോക്‌സോ കേസ്; സിഡബ്ല്യുസി അധികൃതരെ ഒത്തുതീര്‍പ്പിനായി പ്രതി സമീപിച്ചെന്ന് പോലിസ്

പത്തനംതിട്ട പോക്‌സോ കേസ്; സിഡബ്ല്യുസി അധികൃതരെ ഒത്തുതീര്‍പ്പിനായി പ്രതി സമീപിച്ചെന്ന് പോലിസ്
X

പത്തനംതിട്ട: പത്തനംതിട്ടയില്‍ അഭിഭാഷകന്‍ പ്രതിയായ പോക്‌സോ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടന്നുവെന്ന് ഗുരുതര കണ്ടെത്തല്‍. കേസ് ഒത്തുതീര്‍പ്പാക്കാന്‍ സിഡബ്ല്യുസി അധികൃതരെ പ്രതി നൗഷാദ് തോട്ടത്തില്‍ സമീപിച്ചതായാണ് കണ്ടെത്തല്‍. കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് കോന്നി ഡിവൈഎസ്പിയെയും എസ് എച്ച് ഒ യെയും സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഡിഐജി റിപോര്‍ട്ടിലാണ് ഗുരുതര പരാമര്‍ശം ഉള്ളത്. സിഡബ്ല്യുസി പോലിസിന് റിപോര്‍ട്ട് നല്‍കാന്‍ 10 ദിവസം വൈകിയത് പ്രതിക്ക് ഗുണമായെന്നും ഡിഐജിയുടെ റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

അതേസമയം പോലിസിന്റെ റിപോര്‍ട്ട് തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് സിഡബ്ല്യുസിയുടെ വാദം. കേസ് ഒത്തുതീപ്പാക്കുന്നതിന് വേണ്ടി പ്രതി സിഡബ്ല്യുസി ഓഫീസില്‍ വന്നിരുന്നുവെന്നും അതിജീവിതയെ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്ന് സിഡബ്ല്യുസി വ്യക്തമാക്കി. എന്നാല്‍ പ്രതിയുടെ ആവശ്യം സിഡബ്ല്യുസി അധികൃതര്‍ നിഷേധിച്ചിരുന്നുവെന്നും അവര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട കോന്നി പോലിസ് സ്റ്റേഷനിലെ ഡിവൈഎസ്പിയെയും എസ്എച്ച്ഒയെയും സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഡിഐജി അജിതാബീ?ഗം പുറത്തിറക്കിയത്. പോക്‌സോ കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തി എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

അതിജീവിതയുടെ മാതാപിതാക്കളുടെ വിവാഹമോചനക്കേസ് വാദിക്കാന്‍ എത്തിയ അഭിഭാഷകന്‍ 17കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയായ ഹൈക്കോടതി അഭിഭാഷകന്‍ നൗഷാദ് തോട്ടത്തിലിനു പത്തനംതിട്ടയിലെ പോലിസ് അടിമുടി സഹായമേകിയെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കേസിന്റെ തുടക്കത്തില്‍ തന്നെ ഗുരുതര വീഴ്ച വരുത്തിയതിനാണ് വകുപ്പുതല അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസം ഡിവൈഎസ്പിയെയും സിഐഎയും സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.



Next Story

RELATED STORIES

Share it