Malappuram

ബസ് ഡ്രൈവറും ക്ലീനറും തമ്മില്‍ സംഘര്‍ഷം; പരിക്കേറ്റ് ചികില്‍സയിലായിരുന്ന ക്ലീനര്‍ മരിച്ചു

സംഘര്‍ഷത്തിനു കാരണം ബസ് ജോലിയിലെ തര്‍ക്കമെന്ന് പോലിസ്

ബസ് ഡ്രൈവറും ക്ലീനറും തമ്മില്‍ സംഘര്‍ഷം; പരിക്കേറ്റ് ചികില്‍സയിലായിരുന്ന ക്ലീനര്‍ മരിച്ചു
X

മലപ്പുറം: ബസിലെ ജോലിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഡ്രൈവറും ക്ലീനറും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ക്ലീനര്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന എടവണ്ണപ്പാറ സ്വദേശി സജീം അലിയാണ് മരിച്ചത്. സംഘര്‍ഷത്തിനു കാരണം ബസ് ജോലിയിലെ തര്‍ക്കമെന്ന് പോലിസ് കണ്ടെത്തി. പരിക്കേറ്റ ബസ് ഡ്രൈവര്‍ നാസര്‍ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

ശനിയാഴ്ച രാത്രി എടവണ്ണപ്പാറയിലായിരുന്നു സംഭവം. ഇയാള്‍ ജോലി ചെയ്തിരുന്ന ബസില്‍ മറ്റൊരാളെ ജോലിക്ക് കയറ്റിയയതാണ് കാരണം. ബസ് ഡ്രൈവറായ നാസറിനെ സജീം അലി ഫോണില്‍ വിളിച്ചുവരുത്തി അക്രമിക്കുകയായിരുന്നു. ബ്ലേഡ് കൊണ്ട് നാസറിനെ ആക്രമക്കുന്നതിനിടെ സജീം അലിയുടെ തലക്ക് പരിക്കേറ്റു. ഇതാണ് മരണകാരണമെന്നാണ് പോലിസ് നിഗമനം. സംഭവത്തില്‍ വാഴക്കാട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മാസങ്ങള്‍ക്കുമുമ്പ് എടവണ്ണപ്പാറയില്‍ ഹോം ഗാര്‍ഡിനെ ആക്രമിച്ച കേസിലെ പ്രതിയാണ് മരിച്ച സജീം അലി. ഇയാള്‍ക്കെതിരെ വാഴക്കാട് പോലിസില്‍ 11 കേസുകളുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിലാണ് എടവണ്ണപ്പാറ ജങ്ഷനില്‍ ട്രാഫിക് നിയന്ത്രിക്കുന്ന വാഴക്കാട് പോലിസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് ഉണ്ണികൃഷ്ണനെ സജീം അലി മര്‍ദിച്ചത്. മര്‍ദനത്തില്‍ റോഡില്‍വീണ ഉണ്ണികൃഷ്ണന്റെ ഇടത്തെ കാല്‍പ്പാദത്തിന്റെ എല്ലു പൊട്ടിയിരുന്നു. ഇതേ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡ് ഫുല്ലകുമാര്‍ നാഥനെയും പ്രതി ആക്രമിച്ചിരുന്നു.

Next Story

RELATED STORIES

Share it