Malappuram

മലപ്പുറം ജില്ലയില്‍ 61 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ 61 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
X

മലപ്പുറം: ജില്ലയില്‍ 61 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 29 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 18 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 29 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. 51 പേര്‍ ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 737 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതായും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവര്‍

ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ച മാറഞ്ചേരി സ്വദേശിനിയുമായി ബന്ധമുണ്ടായ മാറഞ്ചേരി സ്വദേശി (18), ജൂലൈ എട്ടിന് രോഗം സ്ഥിരീകരിച്ച പരപ്പനങ്ങാടി സ്വദേശിയുമായി ബന്ധമുണ്ടായ പരപ്പനങ്ങാടി സ്വദേശി (45), നേരത്തെ രോഗം സ്ഥിരീകരിച്ച പറപ്പൂര്‍ സ്വദേശിയുടെ മാതാവ് (56), ജൂലൈ 20 ന് രോഗം സ്ഥിരീകരിച്ച താനൂര്‍ സ്വദേശിയുമായി ബന്ധമുണ്ടായ താനൂര്‍ സ്വദേശികളായ 69 വയസുകാരന്‍, 27 വയസുകാരി, 26 വയസുകാരി, രണ്ട് വയസുകാരന്‍, 60 വയസുകാരി, ജൂലൈ എട്ടിന് രോഗം സ്ഥിരീകരിച്ച കടലുണ്ടി നഗരം സ്വദേശിയുമായി ബന്ധമുണ്ടായ കടലുണ്ടി നഗരം സ്വദേശി (47), ജൂലൈ എട്ടിന് രോഗം സ്ഥിരീകരിച്ച തുവ്വൂര്‍ സ്വദേശിയുടെ മകള്‍ (22), നേരത്തെ രോഗബാധ സ്ഥിരീകരിച്ച എടക്കര സ്വദേശിയുമായി ബന്ധമുണ്ടായ എടക്കര സ്വദേശിനി (30) എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധിതരായ നിലമ്പൂര്‍ സ്വദേശിയായ മത്സ്യ കച്ചവടക്കാരന്‍ (63), ചുങ്കത്തറ മത്സ്യ മാര്‍ക്കറ്റിലെ ലോറി ഡ്രൈവറായ ചുങ്കത്തറ സ്വദേശി (41), നിലമ്പൂര്‍ മത്സ്യ മാര്‍ക്കറ്റിലെ കച്ചവടക്കാരനായ മമ്പാട് സ്വദേശി (37), നിലമ്പൂര്‍ മത്സ്യ മാര്‍ക്കറ്റിലെ കച്ചവടക്കാരനായ നിലമ്പൂര്‍ സ്വദേശി (46), ചുങ്കത്തറയിലെ മത്സ്യ വില്‍പ്പനക്കാരന്‍ ചുങ്കത്തറ സ്വദേശി (56), നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ഡ്രൈവര്‍ നിലമ്പൂര്‍ സ്വദേശി (48), കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റുമായി ബന്ധമുണ്ടായ കമ്മീഷന്‍ ഏജന്റ് കൊണ്ടോട്ടി സ്വദേശി (25), മലപ്പുറം മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളിയായ മലപ്പുറം സ്വദേശി (49), പറപ്പൂര്‍ സ്വദേശിനി (33), പള്ളിക്കല്‍ സ്വദേശി (54), വട്ടംകുളം സ്വദേശിനിയായ വീട്ടമ്മ (60), പള്ളിക്കല്‍ സ്വദേശിനി (51), പറമ്പില്‍ പീടികയില്‍ ബേക്കറി കച്ചവടക്കാരനായ പെരുവെള്ളൂര്‍ സ്വദേശി (49), മൂര്‍ക്കനാട് സ്വദേശിനി (28), മാറാക്കര സ്വദേശിനി (23), ട്രോമാ കെയര്‍ വളണ്ടിയര്‍മാരായ ചെറിയമുണ്ടം സ്വദേശി (49), തിരുനാവായ സ്വദേശി (48), ചെറിയമുണ്ടം സ്വദേശി (38) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍: ബംഗളൂരുവില്‍ നിന്നെത്തിയ കൂട്ടിലങ്ങാടി സ്വദേശി (27), ഓഡീഷയില്‍ നിന്നെത്തിയ മാറാക്കര സ്വദേശി (43), തിരുപ്പൂരില്‍ നിന്നെത്തിയ തിരൂരങ്ങാടി സ്വദേശി (56) എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷം രോഗബാധ സ്ഥിരീകരിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍: റിയാദില്‍ നിന്നെത്തിയ മമ്പാട് സ്വദേശി (45), അബൂദബിയില്‍ നിന്നെത്തിയ താനാളൂര്‍ സ്വദേശി (62), ദമാമില്‍ നിന്നെത്തിയ അങ്ങാടിപ്പുറം സ്വദേശി (58), ജിദ്ദയില്‍ നിന്നെത്തിയ കുറുവ സ്വദേശി (32), ദമാമില്‍ നിന്നെത്തിയ എടവണ്ണ സ്വദേശിനി (ആറ് വയസ്സ്), ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി (36), ദുബായില്‍ നിന്നെത്തിയ തിരൂര്‍ സ്വദേശി (35), ദുബായില്‍ നിന്നെത്തിയ മാറഞ്ചേരി സ്വദേശി (33), റിയാദില്‍ നിന്നെത്തിയ ചുങ്കത്തറ സ്വദേശി (45), റാസല്‍ഖൈമയില്‍ നിന്നെത്തിയ വളാഞ്ചേരി സ്വദേശി (18), റിയാദില്‍ നിന്നെത്തിയ കുഴിമണ്ണ സ്വദേശി (50), ജിദ്ദയില്‍ നിന്നെത്തിയ ആനക്കയം സ്വദേശി (30), ഖത്തറില്‍ നിന്നെത്തിയ നിലമ്പൂര്‍ സ്വദേശി (47), ജിദ്ദയില്‍ നിന്നെത്തിയ താനാളൂര്‍ സ്വദേശി (48), ഷാര്‍ജ്ജയില്‍ നിന്നെത്തിയ താനൂര്‍ സ്വദേശി (34), ദുബായില്‍ നിന്നെത്തിയ പള്ളിക്കല്‍ സ്വദേശി (35), ദോഹയില്‍ നിന്നെത്തിയ താനൂര്‍ സ്വദേശി (26), ദുബായില്‍ നിന്നെത്തിയ മൊറയൂര്‍ സ്വദേശി (24), ജിദ്ദയില്‍ നിന്നെത്തിയ പെരുവെള്ളൂര്‍ സ്വദേശിനി (39), ഖത്തറില്‍ നിന്നെത്തിയ ചുങ്കത്തറ സ്വദേശി (23), ഖത്തറില്‍ നിന്നെത്തിയ പാണ്ടിക്കാട് സ്വദേശിനി (20), ഷാര്‍ജ്ജയില്‍ നിന്നെത്തിയ കുറ്റിപ്പുറം സ്വദേശി (49), അബുദബിയില്‍ നിന്നെത്തിയ മഞ്ചേരി സ്വദേശിനി (59), ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി (59), ജിദ്ദയില്‍ നിന്നെത്തിയ പുല്‍പ്പറ്റ സ്വദേശി (32), സൗദിയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി (40), ഒമാനില്‍ നിന്നെത്തിയ എടപ്പാള്‍ സ്വദേശി (45), ഒമാനില്‍ നിന്നെത്തിയ പൂക്കോട്ടൂര്‍ സ്വദേശി (47), അബുദബിയില്‍ നിന്നെത്തിയ വളവന്നൂര്‍ സ്വദേശി (34) എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.

അതേസമയം ജില്ലയില്‍ രോഗബാധിതരായി 603 പേര്‍ ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നു. ഇതുവരെ 1,347 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 1,303 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നിലവില്‍ 39,398 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരടക്കം 708 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 329 പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരാളും കാളികാവ് പ്രത്യേക ചികില്‍സാ കേന്ദ്രത്തില്‍ 57 പേരും, മഞ്ചേരി മുട്ടിപ്പാലം 32, കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 231 പേരും കാലിക്കറ്റ് സര്‍വകലാശാലയിലെ പ്രത്യേക ചികില്‍സാ കേന്ദ്രത്തില്‍ 55 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 37,103 പേര്‍ വീടുകളിലും 1,587 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് ഇതുവരെ 16,699 പേരുടെ സാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 14,293 പേരുടെ ഫലം ലഭിച്ചു. 13,268 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2,406 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കൊവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.


Next Story

RELATED STORIES

Share it