Ernakulam

പെണ്‍കുഞ്ഞ് ജനിച്ചതിന് യുവതിയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചു, ഭര്‍ത്താവിനെതിരെ കേസെടുത്തു

പെണ്‍കുട്ടി ഉണ്ടായത് ഭാര്യയുടെ പ്രശ്നംകൊണ്ടാണെന്ന് കുറ്റപ്പെടുത്തി നാല് വര്‍ഷം പീഡനം

പെണ്‍കുഞ്ഞ് ജനിച്ചതിന് യുവതിയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചു, ഭര്‍ത്താവിനെതിരെ കേസെടുത്തു
X

കൊച്ചി: അങ്കമാലിയില്‍ പെണ്‍കുഞ്ഞ് ജനിച്ചതിന്റെ പേരില്‍ യുവതിക്ക് ഭര്‍ത്താവില്‍ നിന്ന് ക്രൂരമര്‍ദനം. ആദ്യത്തെ കുഞ്ഞ് പെണ്‍കുട്ടിയായത് ഭാര്യയുടെ പ്രശ്നം കൊണ്ടാണെന്ന് ആരോപിച്ചായിരുന്നു ഭര്‍ത്താവിന്റെ പീഡനം. നാലു വര്‍ഷത്തോളമാണ് 29കാരിയായ യുവതി പീഡനം നേരിട്ടത്. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പോലിസ് കേസെടുത്തു.

അങ്കമാലി ഞാലൂക്കര സ്വദേശിയാണ് യുവാവും യുവതിയും. 2020ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 2021 ജൂലൈയില്‍ ഇവര്‍ക്ക് പെണ്‍കുട്ടി ജനിച്ചു. ഇതിനു പിന്നാലെയായിരുന്നു യുവതിക്ക് നേരെയുള്ള അതിക്രമം. ഭര്‍ത്താവില്‍ നിന്നുള്ള മര്‍ദനത്തെ തുടര്‍ന്ന് യുവതി ചികില്‍സ തേടിയിരുന്നു. യുവതി നടന്ന സംഭവങ്ങള്‍ ഡോക്ടറോട് പറഞ്ഞു. തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി യുവതിയുടെ മൊഴിയെടുത്തു. യുവതിയുടെ പരാതിയില്‍ പോലിസ് കേസെടുത്തു.

കുഞ്ഞിനേയും ഭര്‍ത്താവ് മര്‍ദിച്ചിരുന്നതായി യുവതി പറയുന്നുണ്ട്. യുവതിയെ വീട്ടുകാര്‍ക്ക് മുന്നില്‍ വച്ച് അസഭ്യം പറയുന്നത് പതിവാണെന്നും പോലിസ് പറയുന്നു. പെണ്‍കുട്ടി ജനിച്ചത് യുവതിയുടെ പ്രശ്നം കൊണ്ടാണെന്ന് കുറ്റപ്പെടുത്തി ക്രൂരമായി ഉപദ്രവിച്ചതായാണ് എഫ്ഐആറില്‍ പറയുന്നത്. വീട്ടുപണികള്‍ ചെയ്യുന്നില്ലെന്നും പീരിയഡ്സ് ആയില്ലെന്ന് പറഞ്ഞും ഇയാള്‍ ദേഹോപദ്രവം ചെയ്തതായും എഫ്‌ഐആറിലുണ്ട്. യുവതിയെ പോലിസ് ഇടപെട്ട് സ്വന്തം വീട്ടിലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് പോലിസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ഭര്‍ത്താവിനെ ഉടന്‍ കസ്റ്റഡിയിലെടുക്കാനാണ് പോലിസിന്റെ തീരുമാനം.

Next Story

RELATED STORIES

Share it