Ernakulam

വിവാഹ വാഗ്ദാനം നല്‍കി പീഡനം; യൂ ട്യൂബര്‍ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍

വിവാഹ വാഗ്ദാനം നല്‍കി പീഡനം; യൂ ട്യൂബര്‍ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍
X

കൊച്ചി: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ നടനും യു ട്യൂബറുമായ ശ്രീകാന്ത് വെട്ടിയാറിനെതിരേ പോലിസ് അന്വേഷണം തുടങ്ങി. കൊല്ലം സ്വദേശിനി എറണാകുളം സിറ്റി പോലിസ് കമ്മീഷണര്‍ക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബലാല്‍സംഗക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇയാള്‍ ഒളിവിലാണ്. കൊച്ചിയിലെ രണ്ട് ഹോട്ടലുകളിലും ആലുവയിലെ ഫ്‌ളാറ്റിലുമെത്തിച്ച് ശ്രീകാന്ത് വെട്ടിയാര്‍ പീഡിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്. വിവാഹ വാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു.

യൂ ട്യൂബ് വ്‌ളോഗിങ്ങിലൂടെയും ട്രോള്‍ വീഡിയോകളിലൂടെയും പ്രശസ്തനായ ശ്രീകാന്തിനെതിരേ ഒരു ഫേസ്ബുക്ക് പേജിലൂടെയാണ് ഇയാളുടെ സുഹൃത്തായിരുന്ന യുവതി മീ ടൂ ആരോപണമുന്നയിച്ചത്. തുടര്‍ന്ന് പരാതിയുമായി നേരിട്ടു പോലിസിനെ സമീപിക്കുകയായിരുന്നു. വിമന്‍ എഗെയ്ന്‍സ്റ്റ് സെഷ്വല്‍ ഹരാസ്‌മെന്റ് എന്ന പേജിലൂടെയാണ് യുവതി ആരോപണമുന്നയിച്ചിരുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പ്രസക്തഭാഗങ്ങള്‍ താഴെ: ശ്രീകാന്ത് വെട്ടിയാരെ എനിക്ക് വര്‍ഷങ്ങളായി ICU എന്ന സര്‍ക്കിള്‍ വഴി അറിയാം. ഞാന്‍ അങ്ങോട്ട് മിണ്ടിയില്ലേലും നിരന്തരം മെസേജ് അയച്ച് സൗഹൃദം പുതുക്കാന്‍ അയാള്‍ ശ്രമിച്ചിരുന്നു.

അയാളുടെ ഉറപ്പിച്ച കല്യാണം മുടങ്ങിയപ്പോ മുതല്‍ എന്നോട് ഒരു പ്രത്യേക തരം കെയര്‍ അയാള്‍ കാണിക്കാന്‍ തുടങ്ങി. ഭയങ്കര സ്‌നേഹം നടിച്ച് കൂടെ കൂടി. അയാളുടെ ഏറ്റവും വലിയ സുഹൃത്ത് ഞാനാണെന്ന് എന്നെ വിശ്വസിപ്പിച്ചു. നിരന്തരം എന്നോട് വന്ന് സംസാരിച്ചു. എല്ലാം എന്നോട് മാത്രം ഷെയര്‍ ചെയ്യുന്നു എന്ന് എന്നോട് പലതവണ പറഞ്ഞു. വളരെ നല്ല രീതിയില്‍ പൊയ്‌ക്കൊണ്ടിരുന്ന സുഹൃത്ത് ബന്ധത്തിനു വിള്ളല്‍ വരുന്നത് 2021 ഫെബ്രുവരി 15 രാത്രി മുതലാണ്. പിറ്റേ ദിവസത്തെ അയാളുടെ ബര്‍ത്ത്‌ഡേ ആഘോഷിക്കാന്‍ എന്നെ ക്ഷണിച്ചിരുന്നു. ജോലി കഴിഞ്ഞ് ഏഴുമണിക്ക് ഇറങ്ങിയ എന്നെ വിളിച്ച് ആലുവയിലുള്ള ശ്വാസ് അക്വാ സിറ്റി ഫ്‌ളാറ്റില്‍ എത്തിച്ചു. കൂടെ ടിവി പ്രോഗ്രാമില്‍ ജോലിചെയ്തിരുന്ന കൂട്ടുകാരിയുടെ ഫ്‌ളാറ്റ് ആണെന്നു പറഞ്ഞിരുന്നു.

എന്നാല്‍, അവിടെ ചെന്നപ്പോള്‍ ആരും താമസമില്ലാത്ത ഒഴിഞ്ഞ ഒരു ഫ്‌ളാറ്റായിരുന്നു. കൂട്ടുകാരിയുടെ ഭര്‍ത്താവ് വന്ന് താക്കോല്‍ തന്ന് തിരികെ പോയി. 12 മണിക്ക് കേക്ക് മുറിക്കുന്നതുവരെ അയാളുടെ കാമുകി അയാളെ നിരന്തരം വിളിക്കുന്നുണ്ടായിരുന്നു. അവര്‍ വാങ്ങിക്കൊടുത്ത കേക്ക് മുറിക്കും വരെ നല്ല രീതിയില്‍ സംസാരിച്ച് കിടക്കാന്‍ പോയ ആളിന്റെ സ്വഭാവം പെട്ടെന്ന് മാറി. കരഞ്ഞിട്ട് പോലും വെറുതെ വിട്ടില്ല. എന്റെ അനുവാദം ഇല്ലാതെ ഞാന്‍ അനുവാദം കൊടുക്കാതെ അയാള്‍ എന്നെ ബലാല്‍സംഗം ചെയ്തു. ഒരു പരിചയവും ഇല്ലാത്ത ആ സ്ഥലത്തുനിന്ന് ഇറങ്ങി ഓടാന്‍ പോലുമുള്ള മനസികാവസ്ഥ ആരുന്നില്ല അപ്പോള്‍.

Next Story

RELATED STORIES

Share it