Big stories

മാധ്യമപ്രവര്‍ത്തനം ഇന്നൊരു അപകടകരമായ ജോലിയാണ്....

മാധ്യമപ്രവര്‍ത്തനം ഇന്നൊരു അപകടകരമായ ജോലിയാണ്....
X

ന്ന് മെയ് മൂന്ന്. അന്താരാഷ്ട്ര മാധ്യമ സ്വാതന്ത്ര്യ ദിനം. പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതില്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ പങ്കാണ് ഇത്തവണത്തെ മാധ്യമസ്വാതന്ത്ര്യ ദിന പ്രമേയം. 1948ലെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ആര്‍ട്ടിക്കിള്‍ 19ന് കീഴില്‍ പ്രതിപാദിച്ചിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ സര്‍ക്കാരുകള്‍ മാനിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെ ഓര്‍മിപ്പിക്കുന്ന ദിനം കൂടിയാണിത്. നിലവിലെ ആഗോള പാരിസ്ഥിതിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രാധാന്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുനെസ്‌കോയും ചിലിയും മെയ് നാല് വരെ 31ാമത് ലോക മാധ്യമസ്വാതന്ത്ര്യ ദിന സമ്മേളനം നടത്തുകയാണ്.

ലോകമെമ്പാടുമുള്ള മാധ്യമപ്രവര്‍ത്തകര്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് പ്രതിഫലിപ്പിക്കാനുള്ള ഒരു ദിവസം കൂടിയാണിത്. മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയും പൊതുജനങ്ങള്‍ക്ക് അറിയാനുള്ള അവകാശം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനത്തിനുള്ള ആഹ്വാനം കൂടിയാണിത്. ലോകത്ത് പലയിടത്തും ഇന്ന് മാധ്യമപ്രവര്‍ത്തനം അങ്ങേയറ്റം അപകടകരമായ ജോലിയായി മാറിയിട്ടുണ്ട്. ഗസയില്‍ കൊല്ലപ്പെത് 180ഓളം മാധ്യപ്രവര്‍ത്തകരാണ്. ഇന്ത്യയിലും മാധ്യമപ്രവര്‍ത്തനം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. രാജ്യത്ത് ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോള്‍ ജയിലില്‍ കിടക്കുന്നുണ്ട്. കശ്മീരിലെ മാധ്യമ പ്രവര്‍ത്തകന്‍ ആസിഫ് സുല്‍ത്താന്‍ വര്‍ഷങ്ങളോളമാണ് ജയിലില്‍ കഴിഞ്ഞത്. കശ്മീര്‍ വാലയിലെ മാധ്യമ പ്രവര്‍ത്തകന്‍ സജാദ് ഗുല്‍ 2022 ജനുവരി ഒന്നുമുതല്‍ ജയിലിലാണ്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ രൂപേഷ് കുമാര്‍ സിങ് 2022 ജൂലൈ ഒന്നുമുതല്‍ തടവിലാണ്.

മറ്റൊരു സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ ഗൗതം നവ്‌ലാഖ 2020 ഏപ്രില്‍ ഒന്നുമുതല്‍ തടങ്കലിലാണ്. ന്യൂസ്‌ക്ലിക്കിന്റെ പ്രബീര്‍ പുര്‍ക്കയസ്ത കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ജയിലിലാണ്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരായ മജീദ് ഹൈദരിയും ഇര്‍ഫാന്‍ മെഹ്‌രാജും യഥാക്രമം കഴിഞ്ഞ വര്‍ഷം സെപ്തംബര്‍, മാര്‍ച്ച് മാസങ്ങളിലാണ് ജയിലിലടയ്ക്കപ്പെട്ടത്. ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലെ നീറുന്ന ഓര്‍മയാണ് ഗൗരി ലങ്കേഷ്. സംഘപരിവാരത്തെയും വലതുപക്ഷ രാഷ്ട്രീയത്തെയും കടന്നാക്രമിച്ച, ജാതി വ്യവസ്ഥയെ ശക്തമായി എതിര്‍ത്ത ഗൗരി ലങ്കേഷിനെ ഹിന്ദുത്വര്‍ വെടിവച്ച് കൊല്ലുകയായിരുന്നു. അവര്‍ അവളുടെ 'ഹിന്ദു വിദ്വേഷി' എന്നാണ് വിളിച്ചത്.

മാധ്യമപ്രവര്‍ത്തനത്തിനപ്പുറം സാംസ്‌കാരിക ലോകത്തേക്കും ഗൗരിയുടെ വാക്കുകള്‍ വ്യാപിച്ചിരുന്നു. രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാവുന്നതില്‍ അവര്‍ ആശങ്കപ്പെട്ടു. തന്റെ രാഷ്ട്രീയവും വ്യക്തിപരവുമായ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാന്‍ സാമൂഹിക മാധ്യമങ്ങളെയാണ് ഗൗരി ലങ്കേഷ് സജീവമായി ഉപയോഗിച്ചത്. തന്റെ ദാരുണമായ കൊലപാതകത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്, റോഹിങ്ക്യന്‍ അഭയാര്‍ഥികളെ നാടുകടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച സുപ്രിം കോടതിയെക്കുറിച്ച് അവര്‍ ട്വീറ്റ് ചെയ്തു. ബെംഗളൂരുവിലെ മാധ്യമസ്വാതന്ത്ര്യത്തിനും സ്ത്രീസുരക്ഷയ്ക്കുമെതിരായ ആക്രമണങ്ങള്‍ തുടങ്ങിയ വിഷയങ്ങളും അവര്‍ എടുത്തുപറഞ്ഞു. അവരുടെ നിര്‍ഭയമായ സ്വഭാവവും സത്യത്തോടുള്ള പ്രതിബദ്ധതയുമാണ് ആത്യന്തികമായി അവളുടെ കൊലപാതകത്തിലേക്ക് നയിച്ചത്.

Next Story

RELATED STORIES

Share it