Big stories

എന്തുകൊണ്ട് ഇറാന്‍ ഇസ്രായേലിനെ മുഖാമുഖം നേരിടുന്നു ?

എന്തുകൊണ്ട് ഇറാന്‍ ഇസ്രായേലിനെ മുഖാമുഖം നേരിടുന്നു ?
X

ഹന്നാന്‍ ഹുസൈന്‍

ഇറാന്റെ ആണവപദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (IAEA) ഇസ്രായേലിന് ചോര്‍ത്തി നല്‍കിയതിനെ കുറിച്ചുള്ള റിപോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നു. ഇസ്രായേല്‍ ഇറാനില്‍ ആക്രമണം ആരംഭിക്കുന്നതിന് മുമ്പാണ് ഈ റിപോര്‍ട്ടുകള്‍ വന്നത്. സയണിസ്റ്റുകളുടെ ആക്രമണത്തിന് പ്രതികാരം അനിവാര്യമാണെന്നാണ് ഇറാന്റെ ഉറച്ച നിലപാട്.

'സയണിസ്റ്റ് ഭരണകൂടം കഠിനമായ ശിക്ഷ പ്രതീക്ഷിക്കണം. ദൈവത്തിന്റെ കൃപയാല്‍, ഇസ്ലാമിക് റിപബ്ലിക്കിന്റെ സായുധ സേനയുടെ ശക്തമായ കരങ്ങള്‍ അവരെ ശിക്ഷിക്കാതെ വിടില്ല' -ഇറാന്റെ നേതാവ് സയ്യിദ് അലി ഖാംനഈ പറഞ്ഞു.

ഒന്നാമതായി, ഇറാനെതിരായ സയണിസ്റ്റ് ആക്രമണം പതിറ്റാണ്ടുകളിലെ തന്നെ ആക്രമണങ്ങളില്‍ ഏറ്റവും ഗുരുതരമായതാണ്. കൂടാതെ ഇറാനെ സംബന്ധിച്ചിടത്തോളം നിയമാനുസൃതവും ഉചിതവുമായ മറുപടി കൊടുക്കുന്നതിന് ഉരുക്കുപോലുറച്ച ന്യായീകരണം നല്‍കുന്നതാണ് ഈ ആക്രമണം. തെഹ്റാനില്‍ മാത്രം, ഇതുവരെ 100ലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മേഖലയിലെ ഒരു പ്രധാന രാജ്യത്തിന്റെ പരമാധികാരത്തെയും ദേശീയോദ്ഗ്രഥനത്തെയും ഇസ്രായേല്‍ നഗ്‌നമായി അവഗണിക്കുന്നുവെന്ന് ആക്രമണം തെളിയിക്കുന്നു. ഇറാനിലുടനീളം ഏകദേശം 100 സ്ഥലങ്ങള്‍ ലക്ഷ്യമിട്ടത് ഡസന്‍ കണക്കിന് ശത്രു വിമാനങ്ങളാണ്. വ്യക്തമായും ലളിതമായും പറഞ്ഞാല്‍ ഇത് ഭീകരതയാണ്.

സിവിലിയന്മാരെയും ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞരെയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെയും ലക്ഷ്യംവച്ച്, ഇറാനില്‍ കൂടുതല്‍ ആക്രമണാത്മകമായ കടന്നുകയറ്റം നടത്തുന്നത് പുതിയൊരു സ്വാഭാവിക രീതിയായി അവതരിപ്പിക്കാന്‍ ഇസ്രായേല്‍ ആഗ്രഹിക്കുന്നു. എന്നാല്‍ രക്തസാക്ഷികളുടെ അനന്തരം ഏറ്റെടുത്ത് പിന്‍ഗാമികളെ അണിനിരത്താന്‍ ഇറാന്‍ മല്‍സരിക്കുകയും ഇഷ്ടമുള്ള അളവിലും ഇടവേളകളിലും ആക്രമണം നടത്തുകയെന്ന കണക്കുകൂട്ടിയ സമീപനത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നതിനാല്‍ ഇസ്രായേലിന്റെ ക്രിമിനല്‍ മോഹങ്ങള്‍ യാഥാര്‍ഥ്യത്തോടാണ് ഏറ്റുമുട്ടുന്നതെന്ന് കാണാം.

വെള്ളിയാഴ്ച ഇറാന്‍ ആരംഭിച്ച വിപുലമായ വ്യോമാക്രമണം ഇസ്രായേലിനെ വിഷമസന്ധിയില്‍ നിര്‍ത്തുന്നതിന്റെ പ്രാരംഭ പ്രകടനം മാത്രമായിരുന്നു. യുദ്ധക്കുറ്റവാളി നെതന്യാഹുവിന്റെ സ്വന്തം വാക്കുകളില്‍ പറഞ്ഞാല്‍, സയണിസ്റ്റ് ഭരണകൂടത്തെ പ്രതിസന്ധിയിലകപ്പെടുത്താന്‍ ഇറാന് 'പ്രബലമായ കഴിവുകള്‍' ഉണ്ട്. നിഷ്ഠുരമായ ഭീകരവാദ ആക്രമണത്തിന് തുടക്കമിട്ടതിനാല്‍ തത്തുല്യമായ നാശം ഇസ്രായേല്‍ അനുഭവിക്കേണ്ടി വരും.

അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച്, സയണിസ്റ്റ് കുറ്റകൃത്യങ്ങള്‍ക്ക് തക്കതായ പകരംവീട്ടല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇറാന് എല്ലാ അവകാശവുമുണ്ട്. കൂടാതെ ഇസ്രായേലി യുദ്ധത്തെ തടയാനും ഇത് സഹായിക്കും. ഈ ''സൈനിക ഓപ്പറേഷന്‍'' ആവശ്യമുള്ളിടത്തോളം തുടരുമെന്ന് യുദ്ധക്കുറ്റവാളി നെതന്യാഹു പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാന് ഒട്ടുംതന്നെ ശക്തിക്കുറവില്ല. ഇറാനിയന്‍ മിസൈലുകള്‍ ഇസ്രായേലില്‍ എളുപ്പത്തില്‍ എത്തും. കൂടാതെ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (IRGC)യും സായുധ സേനയുടെയും ഉന്നത സ്ഥാനങ്ങളിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ യുദ്ധ പ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പിനെയാണ് സൂചിപ്പിച്ചിരുന്നത്.

ആക്രമണങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് അമേരിക്കയ്ക്ക് വാദിക്കാന്‍ കഴിയും. എന്നാല്‍ സമീപകാല ചരിത്രത്തിലേക്കുള്ള സൂക്ഷ്മമായ എത്തിനോട്ടം പോലും യുഎസും ഇസ്രായേലും പലപ്പോഴും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു. ഇറാനിലെ ഇസ്രായേലി ഭീകരാക്രമണങ്ങള്‍ 'മികച്ചതായിരുന്നു' എന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വ്യക്തമായ വാദം അതിനു തെളിവാണെന്ന് ഇറാന്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് തെഹ്റാനെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. മേഖലയില്‍ ഭീഷണി ഉയര്‍ത്താന്‍ യുഎസ് ഇസ്രായേലുമായി സഹകരിക്കുന്നുവെന്നും സയണിസ്റ്റ് ഭീകരത പുതിയ തീവ്രത കൈവരിക്കുന്നതിന് ഒരു മറ നല്‍കുന്നുവെന്നുമുള്ള വ്യക്തമായ സമ്മതമാണിത്.

സാധാരണക്കാരുടെ ജീവന്‍, നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍, ദേശീയ സുരക്ഷാ താല്‍പ്പര്യങ്ങള്‍, മറ്റ് പ്രധാന അനിവാര്യതകള്‍ എന്നിവയുടെ സുരക്ഷ ഉറപ്പുവരുത്തുന്ന സൈനിക, രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളിലൂന്നിയ യുദ്ധ-കഠിനമായ മാനസികാവസ്ഥയാണ് തെഹ്‌റാന് ഉള്ളത്. അളന്നതും കൃത്യവും ലക്ഷ്യം വച്ചുള്ളതുമായ സ്വയം പ്രതിരോധ ആക്രമണ രീതിയാണ് ഇറാന്റേത്. ഇത് സയണിസ്റ്റ് ഭരണകൂടത്തെ പ്രകോപിപ്പിക്കുന്നുണ്ട്. ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന യുദ്ധക്കുറ്റങ്ങളെ അന്താരാഷ്ട്ര സമൂഹം വിമര്‍ശിക്കുന്നതിനാല്‍ ഇറാനെതിരേ ആക്രമണം നടത്തുന്നതിനെ സമയോചിത പ്രവര്‍ത്തനമായി നെതന്യാഹു കാണുന്നു.

ഇസ്രായേലിന്റെ കൂട്ടക്കൊലകളെ യുദ്ധ പ്രഖ്യാപനമായി ഇറാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതില്‍ സയണിസ്റ്റ് ഭരണകൂടം പരാജയപ്പെട്ടു. ഇത് സ്ഥിതിഗതികളെ പ്രവചനാതീതമാക്കുകയും യുഎസിന്റെ നിഷ്പക്ഷതയുടെ മുഖംമൂടി തകരുകയും ചെയ്തു. നിയമവിരുദ്ധ അധിനിവേശത്തിന് ധനസഹായം നല്‍കുന്നതിലൂടെയോ ഇന്റലിജന്‍സ് പങ്കിടല്‍ ശക്തിപ്പെടുത്തുന്നതിലൂടെയോ കുഴഞ്ഞുമറിഞ്ഞ നയതന്ത്ര കവചം നല്‍കുന്നതിലൂടെയോ ഒക്കെ ട്രംപിന്റെ അനുഗ്രഹങ്ങള്‍ സയണിസ്റ്റ് ആക്രമണത്തിന് നിര്‍ണായകമാണ്. പക്ഷേ, ഇറാനിയന്‍ മണ്ണില്‍ നടക്കുന്ന കൊലപാതകങ്ങളും ബോംബാക്രമണങ്ങളും നിയമാനുസൃതവും തത്ത്വാധിഷ്ഠിതവുമായി സ്വയം പ്രതിരോധിക്കാന്‍ ഇറാന് അവകാശം നല്‍കുന്നു.

Next Story

RELATED STORIES

Share it