Big stories

സോളാര്‍ പീഡനക്കേസ്: അടൂര്‍ പ്രകാശിന് സിബിഐയുടെ ക്ലീന്‍ ചിറ്റ്

സോളാര്‍ പീഡനക്കേസ്: അടൂര്‍ പ്രകാശിന് സിബിഐയുടെ ക്ലീന്‍ ചിറ്റ്
X

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും എംപിയുമായ അടൂര്‍ പ്രകാശിനെ കുറ്റവിമുക്തനാക്കി സിബിഐ. ഇതുസംബന്ധിച്ച റിപോര്‍ട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ സിബിഐ സമര്‍പ്പിച്ചു. പത്തനംതിട്ട പ്രമാടം സ്‌റ്റേഡിയത്തില്‍ വച്ച് പീഡിപ്പിച്ചെന്നായിരു പരാതിക്കാരിയുടെ ആരോപണം. അടൂര്‍ പ്രകാശിനെതിരേ തെളിവില്ലെന്ന് സിബിഐ റിപോര്‍ട്ടില്‍ വ്യക്തമാക്കി. അടൂര്‍ പ്രകാശ് മന്ത്രിയായിരുന്നപ്പോള്‍, സോളാര്‍ പദ്ധതിക്ക് സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു ആരോപണം.

ബംഗളൂരുവിലേക്ക് വിമാന ടിക്കറ്റ് അയച്ച് ക്ഷണിച്ചെന്നും ആരോപണമുണ്ടായിരുന്നു. എന്നാല്‍, ഈ ആരോപണങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന് സിബിഐ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. ഒരു തെളിവുമില്ലാത്ത അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ഇവയെന്ന് സിബിഐ വിശദീകരിച്ചു.

പരാതിക്കാരിയുടെ ആരോപണങ്ങള്‍ക്ക് ശാസ്ത്രീയസാഹചര്യ തെളിവുകളോ സാക്ഷികളോ ഇല്ല. ബംഗളൂരുവില്‍ അടൂര്‍ പ്രകാശ് ഹോട്ടല്‍ റൂമെടുക്കുകയോ, ടിക്കറ്റ് അയക്കുകയോ ചെയ്തിട്ടില്ലെന്നും സിബിഐയുടെ റിപോര്‍ട്ടില്‍ പറയുന്നു. പത്തനംതിട്ട പ്രമായം സ്‌റ്റേഡിയത്തില്‍ വച്ച് പീഡിപ്പിച്ചെന്ന ആരോപണത്തിനും തെളിവില്ലെന്ന് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നിയമസഭാ തിതരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡന്‍ എംപിക്കും സിബിഐ നേരത്തെ ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. സിബിഐ റിപോര്‍ട്ട് മാനസിക സന്തോഷം നല്‍കുന്നതെന്ന് അടൂര്‍ പ്രകാശ് പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് സമയത്താണ് സിബിഐയ്ക്ക് അന്വേഷണം മാറിയത്. തന്നെ തേജോവധം ചെയ്യാനായിരുന്നു അത്. ഏറെ മാനസിക പ്രയാസമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് ഇത് കണ്ടത്. സത്യവും നീതിയും തെളിഞ്ഞു. ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കേണ്ടിവരില്ലെന്ന് ഉറപ്പായിരുന്നെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. പീഡനക്കേസില്‍ തെളിവില്ലെന്ന് കണ്ടെത്തി ഹൈബി ഈഡന്‍ എംപിക്കും സിബിഐ നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it