ഹോട്ടലുടമയെ കൊന്ന് കഷ്ണങ്ങളാക്കി തള്ളിയ സംഭവം: അട്ടപ്പാടി ചുരത്തില്‍ കണ്ടെത്തിയ ട്രോളി ബാഗുകള്‍ പരിശോധിക്കും
സിദ്ദിഖിനെ കാണ്മാനില്ലെന്ന മകന്റെ പരാതിയില്‍ നടത്തിയ അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ചത്. എടിഎം ഇടപാടും സിദ്ദീഖിന്റെ മൊബൈല്‍ ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ ചെന്നൈയില്‍ നിന്ന് തമിഴ്നാട് പോലിസ് കസ്റ്റഡിയിലെടുത്തത്. മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ട്രോളി ബാഗിലാക്കിയ ശേഷം അട്ടപ്പാടിയിലെ അഗളിക്കടുത്ത് കൊക്കയിലേക്ക് തള്ളിയെന്നാണ് പ്രതികള്‍ പോലിസിനോട് വെളിപ്പെടുത്തിയത്. ഇവിടെനിന്ന് പോലിസ് രണ്ട് ട്രോളിബാഗുകള്‍ കണ്ടെത്തിയിട്ടുള്ളത്.
ദിവസങ്ങളായി ഫോണില്‍ ലഭിക്കാതെയായതോടെയാണ് പോലിസില്‍ പരാതി നല്‍കിയതെന്ന് സിദ്ദീഖിന്റെ സഹോദരന് പറഞ്ഞു. ഷിബിലിയെ പിരിച്ചുവിട്ട ദിവസമാണ് സിദ്ദീഖിനെ കാണാതായതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാഴ്ച മാത്രമാണ് പ്രതി സ്ഥാപനത്തില്‍ ജോലി ചെയ്തത്. മറ്റുജീവനക്കാര്‍ ഇയാളുടെ സ്വഭാവദൂഷ്യം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ഈമാസം 18ന് പിരിച്ചുവിട്ടിരുന്നു. അന്നുതന്നെയാണ് സിദ്ദീഖിനെ കാണാതായത്. അന്നേദിവസം എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ സിദ്ദീഖും പ്രതികളും രണ്ടുറൂമുകള്‍ എടുത്തിരുന്നു. ഇവിടെ വച്ചാണ് കൊലപാതകം നടത്തിയതെന്നാണ് കേസന്വേഷിക്കുന്ന മലപ്പുറം പോലിസിന്റെ നിഗമനം. ഇതിനുപിന്നാലെ സിദ്ദീഖിന്റെ അക്കൗണ്ടില്‍നിന്ന് എടിഎം ഉപയോഗിച്ചും ഗൂഗിള്‍ പേ വഴിയും രണ്ട് ലക്ഷത്തോളം രൂപ പ്രതികള്‍ പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഷക്കീലയാണ് മരണപ്പെട്ട സിദ്ദീഖിന്റെ ഭാര്യ. മക്കള്‍: ഷുഹൈല്‍, ഷിയാസ്, ഷാഹിദ്, ഷംല.
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT