Big stories

ട്വിറ്ററില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷം; പാപ്പര്‍ ഹരജി ഫയല്‍ ചെയ്യേണ്ട സാഹചര്യമെന്ന് ഇലോണ്‍ മസ്‌ക്

ട്വിറ്ററില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷം; പാപ്പര്‍ ഹരജി ഫയല്‍ ചെയ്യേണ്ട സാഹചര്യമെന്ന് ഇലോണ്‍ മസ്‌ക്
X

സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്ററില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരും ട്വിറ്ററില്‍ നിന്ന് രാജിവച്ചു. എക്‌സിക്യൂട്ടീവുകളായ യോയല്‍ റോത്ത്, റോബിന്‍ വീലര്‍ എന്നിവരാണ് രാജിവച്ചത്. സബ്‌സ്‌ക്രിപ്ഷന്‍ വഴി കൂടുതല്‍ പണമെത്തിയില്ലെങ്കില്‍ പ്രശ്‌നം വര്‍ധിക്കുമെന്ന് ഇലോണ്‍ മസ്‌ക് മുന്നറിയിപ്പ് നല്‍കി. പാപ്പര്‍ ഹരജി ഫയല്‍ ചെയ്യേണ്ട സാഹചര്യമെന്നും മസ്‌ക് അറിയിച്ചു.

ആഴ്ചയില്‍ കുറഞ്ഞത് 40 മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്നാണ് പുതിയ നിബന്ധന. ആഗോള സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലായത് ട്വിറ്ററിന്റെ പരസ്യവരുമാനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. വര്‍ക്ക് ഫ്രം ഹോം സംവിധാനം തുടര്‍ന്ന് ലാഭമുണ്ടാക്കാനാണ് കമ്പനിയുടെ തീരുമാനം. എന്നാല്‍, ജീവനക്കാര്‍ ആഴ്ചയില്‍ 40 മണിക്കൂറെങ്കിലും ഓഫിസിലുണ്ടായിരിക്കണം. 'മുമ്പിലുള്ള ബുദ്ധിമുട്ടുള്ള സമയങ്ങള്‍' എന്ന് തലക്കെട്ടോടെയാണ് ജീവനക്കാര്‍ ഇ- മെയില്‍ സന്ദേശമയച്ചത്. മുന്നോട്ടുള്ള പാത ശ്രമകരമാണ്, വിജയിക്കാന്‍ തീവ്രമായ ജോലി ആവശ്യമാണ്- മസ്‌ക് കത്തില്‍ പറയുന്നു.

വ്യാഴാഴ്ച ട്വിറ്ററിന്റെ ചീഫ് സെക്യൂരിറ്റി ഓഫിസര്‍ ലിയ കിസ്‌നര്‍ രാജിവച്ചിരുന്നു. ചീഫ് പ്രൈവസി ഓഫിസര്‍ ഡാമിയന്‍ കീറന്‍, ചീഫ് കംപ്ലയന്‍സ് ഓഫിസര്‍ മരിയാനെ ഫോഗാര്‍ട്ടി എന്നിവരും രാജി സമര്‍പ്പിച്ചിരുന്നു. കൂട്ടരാജിയെ തുടര്‍ന്ന് ട്വിറ്ററിനെ 'അഗാധമായ ആശങ്കയോടെ' വീക്ഷിക്കുകയാണെന്ന് യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ പറഞ്ഞു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ട്വിറ്ററിലെ എല്ലാ ജീവനക്കാരുമായും നടത്തിയ ആദ്യ കൂടിക്കാഴ്ചയില്‍, അടുത്ത വര്‍ഷം കമ്പനിക്ക് കോടിക്കണക്കിന് ഡോളര്‍ നഷ്ടമാവുമെന്ന് മസ്‌ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ട്വിറ്ററിലെ പ്രതിസന്ധിക്കിടെ ടെസ്‌ലയുടെ ഓഹരി വില ഇടിഞ്ഞതിനാല്‍ ഈ വര്‍ഷം മസ്‌കിന്റെ സമ്പത്തില്‍ 100 ബില്യന്‍ ഡോളര്‍ ഇടിഞ്ഞു. പരസ്യത്തിലെ മാന്ദ്യത്തിനിടയില്‍ കമ്പനി സബ്‌സ്‌ക്രിപ്ഷന്‍ വരുമാനമുണ്ടാക്കേണ്ടതുണ്ടെന്ന് മസ്‌ക് തന്റെ ഇ- മെയിലില്‍ മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it