Big stories

കഠ്‌വ കൂട്ടബലാല്‍സംഗക്കൊലക്കേസില്‍ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം; മൂന്നു പേര്‍ക്ക് അഞ്ചു വര്‍ഷം കഠിന തടവ്‌

ഒന്നാം പ്രതിയും പെണ്‍കുട്ടിയെ ബന്ധിച്ച് ബലാല്‍സംഗം ചെയ്ത കൊലപ്പെടുത്തിയ ക്ഷേത്രത്തിലെ പൂജാരിയുയമായ സന്‍ജി റാം, ഹീരാനഗര്‍ പോലിസ് സ്‌റ്റേഷിലെ സ്‌പെഷ്യല്‍ പോലിസ് ഓഫിസര്‍ ദീപക് കജൂരിയ, പ്രായപൂര്‍ത്തിയാവാത്ത പ്രതിയുടെ സുഹൃത്ത് പര്‍വേശ് കുമാര്‍ എന്നിവര്‍ക്കാണ് കോടതി ജീവപര്യന്തം തടവ് വിധിച്ചത്.

കഠ്‌വ കൂട്ടബലാല്‍സംഗക്കൊലക്കേസില്‍ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം; മൂന്നു പേര്‍ക്ക് അഞ്ചു വര്‍ഷം കഠിന തടവ്‌
X

പഠാന്‍കോട്ട്: ജമ്മുവിലെ കഠ്‌വയില്‍ എട്ടു വയസുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സന്‍ജി റാം ഉള്‍പ്പെടെ മൂന്നു പേര്‍ക്കു ജീവപര്യന്തം തടവ്. മറ്റു മൂന്നു പ്രതികള്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവ് വിധിച്ചു. പഞ്ചാബിലെ പഠാന്‍കോട്ടിലുള്ള പ്രത്യേക കോടതിയുടേതാണ് വിധി. ഒന്നാം പ്രതിയും പെണ്‍കുട്ടിയെ ബന്ധിച്ച് ബലാല്‍സംഗം ചെയ്ത കൊലപ്പെടുത്തിയ ക്ഷേത്രത്തിലെ പൂജാരിയുയമായ സന്‍ജി റാം, ഹീരാനഗര്‍ പോലിസ് സ്‌റ്റേഷിലെ സ്‌പെഷ്യല്‍ പോലിസ് ഓഫിസര്‍ ദീപക് കജൂരിയ, പ്രായപൂര്‍ത്തിയാവാത്ത പ്രതിയുടെ സുഹൃത്ത് പര്‍വേശ് കുമാര്‍ എന്നിവര്‍ക്കാണ് കോടതി ജീവപര്യന്തം തടവ് വിധിച്ചത്. കൂട്ടബലാല്‍സംഗക്കേസില്‍ പ്രധാന പ്രതികള്‍ക്ക് മറ്റൊരു 25 വര്‍ഷം കൂടി തടവ് വിധിച്ചിട്ടുണ്ട്.

ഹിരാനഗര്‍ പോലിസ് സ്‌റ്റേഷനിലെ സ്‌പെഷ്യല്‍ പോലിസ് ഓഫിസര്‍ സുരീന്ദര്‍ കുമാര്‍, സ്ബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നിവര്‍ക്കാണ് അഞ്ച് വര്‍ഷം കഠിന തടവ് വിധിച്ചത്.

ആര്‍പിസിയിലെ 120ബി(ഗൂഢാലോചന), 363(തട്ടിക്കൊണ്ടുപോകല്‍), 343(തെറ്റായി തടവില്‍ പാര്‍പ്പിക്കല്‍), 376ഡി(കൂട്ട ബലാല്‍സംഗം), 302(കൊലപാതകം), 201(തെളിവ് നശിപ്പിക്കല്‍) വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

കേസില്‍ ആകെയുള്ള എട്ടുപേരില്‍ ഒരാളുടെ പ്രായം സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ വിചാരണ നടത്തിയിരുന്നില്ല. ക്ഷേത്ര പൂജാരിയും പൊലീസ് ഉദ്യോഗസ്ഥരുമടക്കം ഏഴു പേര്‍ക്കെതിരായ വിചാരണ പൂര്‍ത്തിയാക്കിയാണ് പഞ്ചാബിലെ പത്താന്‍കോട്ട് കോടതി വിധി പറഞ്ഞത്. മുഖ്യപ്രതി സാന്‍ജി റാമിന്റെ മകന്‍ വിശാല്‍ ജംഗോത്രയെ കോടതി തെളിവില്ലെന്നു കണ്ട് വിട്ടയച്ചു. ഇയാളുടെ അനന്തരവനായ കേസിലെ മറ്റൊരു പ്രതിയായ സാന്‍ജിറാമിന്റെ അനന്തരവന്‍ പ്രായം സംബന്ധിച്ച കേസ് നിലനില്‍ക്കുന്നതിനാല്‍ വിചാരണ നടത്തിയിട്ടില്ല.

2018 ജനുവരി 10നാണു ജമ്മു കശ്മീരിലെ കഠ്‌വയ്ക്കു സമീപം റസാന ഗ്രാമത്തില്‍ എട്ടു വയസ്സുകാരിയായ നാടോടി ബാലികയെ കാണാതായത്. കാട്ടില്‍ മേയാന്‍ വിട്ട കുതിരകളെ അന്വേഷിച്ചുപോയ പെണ്‍കുട്ടിയെ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത് പ്രതികളൊരാള്‍ സമീപത്തെ ചെറു ക്ഷേത്രത്തിലെത്തിച്ച് ഒരാഴ്ചയോളം തടവില്‍വച്ചു മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. പ്രശ്‌ന സാധ്യത കണക്കിലെടുത്ത് ആയിരത്തിലേറെ പോലിസ് ഉദ്യോഗസ്ഥരെയും സുരക്ഷാ സേനക്കാരെയുമാണ് കോടതിക്കു ചുറ്റും നിയോഗിച്ചിരിക്കുന്നത്. ആകെ 275 തവണ വാദം കേട്ട കേസില്‍ 132 സാക്ഷികളെയാണ് വിസ്തരിച്ചത്. കേസിലെ പ്രതികള്‍ക്കു വേണ്ടി ബിജെപി എംഎല്‍എയുടെ നേതൃത്വത്തില്‍ ദേശീയപതാകയേന്തി പ്രകടനം നടത്തിയത് ഏറെ വിവാദമായിരുന്നു.

Next Story

RELATED STORIES

Share it