Big stories

ബൂസ്റ്റര്‍ അല്ലെങ്കില്‍ അധിക ഡോസ്; കേന്ദ്രത്തിന്‍റെ തീരുമാനം ഡബ്ലുഎച്ച്ഒ നിര്‍ദേശം അനുസരിച്ച്

കുട്ടികളുടെ വാക്‌സിനേഷന്‍ സംബന്ധിച്ച സമഗ്ര പദ്ധതി ഉടന്‍ പുറത്തിറക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കൂടുതല്‍ സാംപിളുകളുടെ ജനിതക ശ്രേണീകരണ പരിശോധനാ ഫലം ചൊവ്വാഴ്ച വരും.

ബൂസ്റ്റര്‍ അല്ലെങ്കില്‍ അധിക ഡോസ്; കേന്ദ്രത്തിന്‍റെ തീരുമാനം ഡബ്ലുഎച്ച്ഒ നിര്‍ദേശം അനുസരിച്ച്
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസാണോ അധിക ഡോസാണോ നല്‍കേണ്ടതെന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം ലഭിച്ച ശേഷമായിരിക്കും കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്ക് പ്രതിരോധശേഷി കുറയുന്നതായി റിപോര്‍ട്ടില്ല.

കുട്ടികളുടെ വാക്‌സിനേഷന്‍ സംബന്ധിച്ച സമഗ്ര പദ്ധതി ഉടന്‍ പുറത്തിറക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കൂടുതല്‍ സാംപിളുകളുടെ ജനിതക ശ്രേണീകരണ പരിശോധനാ ഫലം ചൊവ്വാഴ്ച വരും. രാജ്യത്ത് 23 ഒമിക്രോണ്‍ കേസുകളായതോടെ ബൂസ്റ്റര്‍ ഡോസെന്ന ആവശ്യം ശക്തമാക്കി. കേരളം, മഹാരാഷ്ട്ര, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

കൂടുതല്‍ സ്റ്റോക്ക് ഉള്ളതിനാലും പ്രായപൂര്‍ത്തി ആയവരില്‍ പകുതിയിലധികം പേര്‍ വാക്‌സിന്‍ സ്വീകരിച്ചതിനാലും ബൂസ്റ്റര്‍ ഡോസ് വിതരണം അടിയന്തരമായി ആരംഭിക്കണമെന്നാണ് പ്രധാന ആവശ്യം. നിലവിലെ വാക്‌സിന്‍ ഒമിക്രോണിനെ പ്രതിരോധിക്കാന്‍ പര്യാപ്തമാണോ എന്നത് സംബന്ധിച്ച പരിശോധനാ ഫലവും വരാനുണ്ട്.

കൊവിഡ് കര്‍മ സമിതി, ജിനോം കണ്‍സോര്‍ഷ്യം, സാങ്കേതിക ഉപദേശക സമിതി എന്നിവ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്. ബൂസ്റ്റര്‍ ഡോസിന്റെ പ്രതിരോധ ശേഷിയും സുരക്ഷയും സമിതി വിശദമായി പരിശോധിക്കും. ഇതിന് ശേഷമായിരിക്കും ആഗോളതലത്തില്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുക. കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അയച്ച സാംപിളുകളുടെ ജനിതക പരിശോധനാ ഫലം ഇന്ന് വരും. കൂടുതല്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ പരിശോധനയും ഊര്‍ജിതമാക്കി.

Next Story

RELATED STORIES

Share it