വാളയാർ: പെണ്‍കുട്ടികളുടെ അമ്മ നൽകിയ ഹരജി ഇന്ന് ഹൈക്കോടതിയില്‍

ആദ്യ പെൺകുട്ടിയുടെ മരണത്തിലെ പോസ്റ്റ്മോർട്ടം റിപോർട്ടിൽ പീഡനം നടന്നെന്നു അനുമാനിക്കാനുള്ള കണ്ടെത്തലുകൾ ഉണ്ടായിട്ടും പോലിസ് അത് അവഗണിച്ചെന്നു ഹരജിയിൽ പറയുന്നു

Update: 2019-11-13 01:39 GMT

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ കൊലപാതകത്തിൽ പ്രതികളായവരെ വെറുതെ വിട്ട പോക്‌സോ കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഇരകളുടെ അമ്മ നൽകിയ അപ്പീൽ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ജസ്റ്റിസ് ഹരിപ്രസാദ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്. കേസ് അന്വേഷണത്തിലും വിചാരണയിലും ഗുരുതരമായ വീഴ്ച ഉണ്ടായെന്നാണ് ഹരജിയിൽ ആരോപിക്കുന്നത്.

ആദ്യ പെൺകുട്ടിയുടെ മരണത്തിലെ പോസ്റ്റ്മോർട്ടം റിപോർട്ടിൽ പീഡനം നടന്നെന്നു അനുമാനിക്കാനുള്ള കണ്ടെത്തലുകൾ ഉണ്ടായിട്ടും പോലിസ് അത് അവഗണിച്ചെന്നു ഹരജിയിൽ പറയുന്നു. കേസിലെ പ്രതികളായ പ്രദീപൻ, മധു എന്നിവരെ വെറുതെ വിട്ട നടപടിയെ ചോദ്യം ചെയ്താണ് അപ്പീൽ ഫയൽ ചെയ്തിട്ടുള്ളത്.

Similar News