ശ്രീലങ്കന്‍ സ്‌ഫോടനം: കേരളത്തില്‍ നിന്നും കസ്റ്റഡിയിലെടുത്തവര്‍ക്ക് ബന്ധമില്ലെന്ന് എന്‍ ഐ എ

സ്ഫോടനം ആസൂത്രണം ചെയ്ത സഹ്രാന്‍ ഹാഷിമിന്റെ പ്രസംഗങ്ങളും ആശയങ്ങളും ഇവര്‍ വ്യാപകമായി പ്രചരിപ്പിച്ചുവെന്നാണ് എന്‍ ഐ എയുടെ കണ്ടെത്തല്‍.സംഭവത്തില്‍ കേസെടുത്ത് അന്വേഷിക്കാനാണ് എന്‍ ഐ എ തയാറെടുക്കുന്നത്.

Update: 2019-04-29 06:56 GMT

കൊച്ചി: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നും കസ്റ്റഡിയിലെടുത്തവര്‍ക്ക് ബന്ധമില്ലെന്ന് എന്‍ ഐ എ കണ്ടെത്തി.എന്നാല്‍ സ്ഫോടനം ആസൂത്രണം ചെയ്ത സഹ്രാന്‍ ഹാഷിമിന്റെ പ്രസംഗങ്ങളും ആശയങ്ങളും ഇവര്‍ വ്യാപകമായി പ്രചരിപ്പിച്ചുവെന്നാണ് എന്‍ ഐ എയുടെ കണ്ടെത്തല്‍.സംഭവത്തില്‍ കേസെടുത്ത് അന്വേഷിക്കാനാണ് എന്‍ ഐ എ തയാറെടുക്കുന്നത്.സഹ്രാന്‍ ഹാഷിം മുമ്പ് കേരളത്തില്‍ എത്തിയതായും തെളിവുകളൊന്നും നിലവില്‍ കിട്ടിയിട്ടില്ല. എങ്കിലും, സഹ്രാന്‍ ഹാഷിം കേരളത്തില്‍ എത്തിയിരുന്നോയെന്ന് എന്‍ ഐ എ പരിശോധിക്കുന്നുണ്ട്.

കാസര്‍കോട് സ്വദേശികളായ രണ്ട് പേരോട് ഇന്ന് കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ ദേശീയ അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ വീടുകളില്‍ ഞായറാഴ്ച എന്‍ ഐ എ പരിശോധന നടത്തുകയും മൊബൈല്‍ ഫോണടക്കമുള്ളവ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ലോക്കല്‍ പോലിസിനെ പോലും അറിയിക്കാതെ അതീവരഹസ്യമായാണ് എന്‍ ഐഎ സംഘമെത്തിയത്.

Tags:    

Similar News