കാവിധാരികള്‍ ക്ഷേത്രത്തിനകത്ത് ബലാല്‍സംഗം നടത്തുന്നു: ദിഗ് വിജയ്‌സിങ്

Update: 2019-09-17 11:54 GMT

ഭോപ്പാല്‍: കാവിധാരികളായ മനുഷ്യര്‍ ക്ഷേത്രങ്ങള്‍ക്കകത്ത് ബലാല്‍സംഗം നടത്തുകയും സനാതന ധര്‍മത്തെ അപമാനിക്കുകയുമാണെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ്‌സിങ്. മധ്യപ്രദേശ് സര്‍ക്കാരിനു കീഴിലുള്ള അധ്യാത്മിക വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ സിങ് ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്തുടനീളമുള്ള സന്യാസിമാരും മുഖ്യമന്ത്രി കമല്‍നാഥും പങ്കെടുത്ത പരിപാടിയിലാണ് സിങ് പ്രസ്താവന നടത്തിയത്.

കാവി വസ്ത്രം ധരിച്ചവര്‍ ക്ഷേത്രങ്ങള്‍ക്കകത്ത് ബലാല്‍സംഘം നടത്തുകയും സനാതന ധര്‍മത്തെ അപമാനിക്കുകയുമാണ്. ഇത്തരക്കാരോട് ദൈവം പോലും പൊറുക്കില്ല. ജയ് ശ്രീറാം എന്ന മുദ്രാവാക്യം വരെ രാഷ്ട്രീയ ലക്ഷ്യം മുന്‍ നിര്‍ത്തി ചില തല്‍പര കക്ഷികള്‍ തട്ടിയെടുത്തു. ഇവര്‍ രാമന്റെ പേരില്‍ ജയ് വിളിക്കുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഇവര്‍ സീതയെ മറക്കുന്നതെന്നും ദിഗ് വിജയ്‌സിങ് ചോദിച്ചു. 

Tags:    

Similar News