തൃശൂരില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകരുടെ അശ്ലീല അധിക്ഷേപം (വീഡിയോ)

സംഘപരിവാറിനെ വിമര്‍ശിക്കുന്ന നോട്ടിസ് വിതരണം ചെയ്തതാണ് ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രകോപിതരാക്കിയത്. സംഭവത്തെ വര്‍ഗീയ വല്‍കരിക്കാനും ആര്‍എസ്എസ് ശ്രമം നടത്തി. ക്ഷേത്രത്തിന് മുന്നില്‍ നോട്ടിസ് വിതരണം ചെയ്യേണ്ടെന്ന് പറഞ്ഞായിരുന്നു സംഘപരിവാര പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളെ തടഞ്ഞത്.

Update: 2019-04-10 18:06 GMT

Full View

തൃശൂര്‍: നഗരത്തില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് അഭ്യര്‍ത്ഥന നോട്ടിസ് വിതരണം ചെയ്ത വിദ്യാര്‍ഥിനികളെ ആര്‍എസ്എസ്-ബിജെപി സംഘം തടഞ്ഞു. എതിര്‍ത്ത പെണ്‍കുട്ടികള്‍ക്ക് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അശ്ലീല അധിക്ഷേപം നടത്തി. പെണ്‍കുട്ടികളെ തടയുന്നതും ഭീഷണിപ്പെടുത്തുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഘപരിവാറിനെ വിമര്‍ശിക്കുന്ന നോട്ടിസ് വിതരണം ചെയ്തതാണ് ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രകോപിതരാക്കിയത്. സംഭവത്തെ വര്‍ഗീയ വല്‍കരിക്കാനും ആര്‍എസ്എസ് ശ്രമം നടത്തി. ക്ഷേത്രത്തിന് മുന്നില്‍ നോട്ടിസ് വിതരണം ചെയ്യേണ്ടെന്ന് പറഞ്ഞായിരുന്നു സംഘപരിവാര പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളെ തടഞ്ഞത്.

എന്നാല്‍, പൊതുസ്ഥലത്ത് നോട്ടിസ് വിതരണം ചെയ്യുന്നത് തടയാനാവില്ലെന്ന് പെണ്‍കുട്ടികള്‍ വാദിച്ചു. ഇതോടെ ഇവര്‍ക്കെതിരേ ബിജെപി പ്രവര്‍ത്തകര്‍ അശ്ലീല അധിക്ഷപം നടത്തുകയായിരുന്നു. നഗരത്തില്‍ പാറമേക്കാവ് ക്ഷേത്രത്തിന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും യാത്രക്കാര്‍ക്കും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന് വേണ്ടി ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥന വിതരണം ചെയ്യുമ്പോഴായിരുന്നു സംഭവം.

Full View

സംഘടിച്ചെത്തിയ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥന കൊടുക്കുന്നത് തടയുകയും ഭീഷണിപ്പെടുത്തി അധിക്ഷേപം നടത്തുകയുമായിരുന്നു. ശബരിമലയുടെ പേര് പറഞ്ഞും ഇടതുപക്ഷം വിശ്വാസത്തിന് എതിരാണെന്നും പറഞ്ഞ് ഇവര്‍ തട്ടിക്കയറുകയായിരുന്നു. അഭ്യര്‍ത്ഥന കൊടുക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികളെ ഇവര്‍ തടഞ്ഞു. അഭ്യര്‍ത്ഥന കൊടുക്കാന്‍ എന്താണ് തടസമെന്ന് വിദ്യാര്‍ത്ഥികള്‍ തിരിച്ചു ചോദിച്ചതോടെയാണ് അസഭ്യവര്‍ഷവും കയ്യേറ്റത്തിനും ശ്രമവുമുണ്ടായത്.

സംഭവം സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അക്രമികളുടെ വീഡിയോ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതും പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസങ്ങളിലായി എല്ലാ മുന്നണിയിലെയും വിവിധ വര്‍ഗ, ബഹുജന സംഘടനകളുടെയും വിവിധ വിഭാഗങ്ങളുടേയുമെല്ലാം പേരില്‍ അഭ്യര്‍ത്ഥനകള്‍ അതാത് പ്രവര്‍ത്തകര്‍ വിതരണം ചെയ്യുന്നുണ്ട്.


Tags:    

Similar News