പിതാവിനും മകനുമെതിരേ ഹരിയാനയില്‍ ഹിന്ദുത്വരുടെ ആക്രമണം; താടി ബലമായി വടിച്ചു

ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹര്‍ സ്വദേശികളായ ഇദ്‌രീസ്, മകന്‍ മുഹ്‌സിന്‍ എന്നിവരാണ് ഹിന്ദുത്വരുടെ ആക്രമണത്തിനിരയായത്.

Update: 2019-03-19 14:39 GMT

ഗുഡ്ഗാവ്: ഹരിയാനയില്‍ ചര്‍ക്കി ദാദ്രിയില്‍ പിതാവിനും മകനുമെതിരേ ഹിന്ദുത്വരുടെ ആക്രമണം. ക്രൂരമര്‍ദ്ദനത്തിനിരയാക്കിയ സംഘം ഇരുവരുടേയും താടി ബലമായി വടിക്കുകയും ചെയ്തു. തുടര്‍ന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹര്‍ സ്വദേശികളായ ഇദ്‌രീസ്, മകന്‍ മുഹ്‌സിന്‍ എന്നിവരാണ് ഹിന്ദുത്വരുടെ ആക്രമണത്തിനിരയായത്.

ഹരിയാനയിലെ സന്‍ജാര്‍വാസ് ഗ്രാമത്തിലെ ബന്ധുക്കളെ സന്ദര്‍ശിക്കാനായി എത്തിയതായിരുന്നു ഇരുവരും. സന്‍ജാര്‍വാസ് ബസ് സ്റ്റാന്റ്ിലെത്തിയപ്പോള്‍ നാലംഗ സംഘം സമീപിക്കുകയും ഇവരോട് പേര് ചോദിക്കുകയുമായിരുന്നു. മുസ്‌ലിംകളാണെന്ന് മനസ്സിലായതോടെ ക്രൂരമായി മര്‍ദ്ദിക്കുകയും ബലമായി താടി വടിക്കുകയുമായിരുന്നു. സംഭവത്തില്‍ പ്രാദേശിക മുസ്‌ലിം നേതാക്കള്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്തതായി പോലിസ് സ്‌റ്റേഷന്‍ ചാര്‍ജുള്ള രാകേഷ് കുമാര്‍ സ്ഥിരീകരിച്ചു.

Tags:    

Similar News